കൊച്ചി: കല്ലട ബസ്സില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കേരള ഡിജിപി. "ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് ലോക് നാഥ് ബെഹ്‍റ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടർന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അഭ്യർഥിക്കുന്നു." ഡിജിപി ബെഹ്‍റ ഫേസ്‍ബുക്കില്‍ എഴുതി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്‍ത ബിടെക് വിദ്യര്‍ഥികളായ യുവാക്കളെ വൈറ്റിലയില്‍ വച്ച് ബസിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലട ബസ് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാനും ബസ്സുകള്‍ പിടിച്ചെടുക്കാനും ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മര്‍ദ്ദനം നടത്തിയ കല്ലടയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്‍തു. കല്ലട ഗ്രൂപ്പ് മാനേജര്‍ മരട് പോലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരത്തു നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തകരാറിലായത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.
ഹരിപ്പാട് ബസ് വഴിയിൽ കിടന്നിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാരണം പറയാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്‍ത യാത്രക്കാരായ രണ്ട് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ബസ് വൈറ്റിലയിൽ എത്തിയശേഷം കൂടുതൽ ബസ് ജീവനക്കാര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടർന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അഭ്യർഥിക്കുന്നു." ഡിജിപി ബെഹ്‍റ ഫേസ്‍ബുക്കില്‍ എഴുതി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്‍ത ബിടെക് വിദ്യര്‍ഥികളായ യുവാക്കളെ വൈറ്റിലയില്‍ വച്ച് ബസിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലട ബസ് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാനും ബസ്സുകള്‍ പിടിച്ചെടുക്കാനും ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മര്‍ദ്ദനം നടത്തിയ കല്ലടയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്‍തു. കല്ലട ഗ്രൂപ്പ് മാനേജര്‍ മരട് പോലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരത്തു നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തകരാറിലായത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.
ഹരിപ്പാട് ബസ് വഴിയിൽ കിടന്നിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാരണം പറയാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്‍ത യാത്രക്കാരായ രണ്ട് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ബസ് വൈറ്റിലയിൽ എത്തിയശേഷം കൂടുതൽ ബസ് ജീവനക്കാര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.