കൊച്ചി: എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏകദേശം 45 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായെന്നാണ് കണക്കാക്കുന്നത്.
Read Latest National News and Malayalam News
അതേ സമയം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കെഎസ്ആർടിസിയുടെ നിലമെച്ചപ്പെടുത്താൻ നടത്തുന്ന ഇത്തരം പരിഷ്കാരങ്ങൾക്ക് തൊഴിലാളികൾ തടസം നിൽക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം സിംഗിൾ ഡ്യൂട്ടിക്കെതിരെ ഒരു വിഭാഗം ജീവനക്കാർ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.