ആപ്പ്ജില്ല

'നമ്പി നാരായണൻ പറയുന്നത് നുണ, അബ്ദുൾ കലാമിനെ തിരുത്തിയിട്ടില്ല'; ആരോപണവുമായി മുൻ ശാസ്ത്രജ്ഞര്‍

'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയിലൂടെ പറഞ്ഞിട്ടുള്ള 90 ശതമാനം കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എപിജെ അബ്ദുൾ കലാമിനെ താൻ തിരുത്തിയിട്ടുണ്ടെന്ന് നമ്പി നാരായണൻ പറയുന്നത് കളവാണെന്നും മുൻ ശാസ്ത്രജ്ഞർ പറഞ്ഞു

Lipi 24 Aug 2022, 8:01 pm

ഹൈലൈറ്റ്:

  • സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഒരു ടീമിലും നമ്പി അംഗമായിരുന്നില്ല
  • നമ്പിയുടെ സിനിമയിലെ വാദം കളവാണ്
  • 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയില്‍ നമ്പി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞര്‍. അബ്ദുള്‍ കലാമിനെപ്പോലും താന്‍ തിരുത്തിയിട്ടുണ്ടെന്ന നമ്പിയുടെ സിനിമയിലെ വാദം കളവാണെന്നും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എ.ഇ. മുത്തുനായകം, ഡി. ശശികുമാരന്‍, പ്രൊഫ. ഇ.വി.എസ് നമ്പൂതിരി തുടങ്ങിയവര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഒരു ടീമിലും നമ്പി അംഗമായിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഞായറാഴ്ചവരെ മഴ തുടരും

1968ല്‍ ഐ.എസ്.ആര്‍.ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച നമ്പി നാരായണന്‍ ഏതാനം മാസങ്ങള്‍ മാത്രമാണ് പിന്നീട് രാഷ്ട്രപതിയായ എ.പി.ജെ അബ്ദുള്‍ കലാമിന്റെ കീഴില്‍ ജോലിചെയ്തത്. എന്നാല്‍ അബ്ദുള്‍ കലാമിനെപ്പോലും താന്‍ തിരുത്തിയിട്ടുണ്ടെന്ന നമ്പിയുടെ സിനിമയിലെ വാദം കളവാണ്. വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് അയച്ചതെന്ന നമ്പിയുടെ വാദവും തെറ്റാണ്. ഐ.എസ്.ആര്‍.ഒയിലെ എല്ലാ കാര്യങ്ങളുടേയും പിതാവ് താനാണെന്ന നമ്പി നാരായണന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശാസ്ത്രജ്ഞര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Also Read: കെഎസ്ആർടിസിക്ക് സർക്കാർ 103 കോടി രൂപ നൽകണം; ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്ന് ഹൈക്കോടതി


റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. സിനിമയില്‍ കാണിച്ച കാര്യങ്ങളെല്ലാം സത്യമാണെന്നാണ് നമ്പി ചാനലുകളിലും പറഞ്ഞത്. മാത്രമല്ല നമ്പിക്ക് പദ്മഭൂഷണ്‍ കിട്ടിയത് ഐ.എസ്.ആര്‍.ഒയിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലല്ല. ചാരക്കേസ് കഴിഞ്ഞ് തിരികെ എത്തിയ അദ്ദേഹത്തിന് പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്