ആപ്പ്ജില്ല

ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം ആറിരട്ടിയാക്കും; കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ

ബെവ്കോ തിരക്ക് നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു

Samayam Malayalam 26 Aug 2021, 6:10 am
തിരുവനന്തപുരം: കേരളത്തിൽ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ദ്ധിപ്പിക്കാൻ ശുപാര്‍ശ വന്നതായി റിപ്പോര്‍ട്ട്. മാതൃഭൂമി പത്രമാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി ബെവ്ക്കോ ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു.
Samayam Malayalam reportedly bevco kerala outlets will increase
ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം ആറിരട്ടിയാക്കും; കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ



​കോടതിയുടെ പരാമര്‍ശം


ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലെ അനിയന്ത്രിത തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണത്തിലെ കുറവാണെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച കോടതി നിരീക്ഷിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെ എക്സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ വന്നിരിക്കുന്നത്.

സൗകര്യങ്ങളില്ലാത്തവ മാറ്റിസ്ഥാപിക്കും

എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ, മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മീഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാര്‍ശയിൽ പറയുന്നു. അതിന് പുറമെ തിരക്കേറിയ വിൽപ്പനശാലകളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തന സമയം മുഴുവൻ ഇത് തുറക്കാനും ശുപാര്‍ശയിൽ പറയുന്നു.

ഒരു ലക്ഷം ആളുകൾക്ക് ഒരു ഔട്ട്ലെറ്റ്

സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമര്‍ഫെഡിന്റെ 39 വിൽപ്പനശാലകളുമാണുള്ളത്. അതേസമയം, കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ വിൽപ്പനശാലയെന്ന നിലയുള്ളപ്പോള്‍ സംസ്ഥാനത്ത് അത് ഒരു ലക്ഷം പേര്‍ക്ക് ഒരു മദ്യവിൽപ്പനശാല എന്ന നിലയിലാണ്. ഇത് കാണിച്ചാണ് എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ ഉണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്