ആപ്പ്ജില്ല

ബിജെപി സംസ്ഥാനത്ത് വളർച്ചയില്ല, പക്ഷെ ദുര്‍ബലമായിട്ടില്ല, പ്രതിരോധിക്കണം; 9 മണ്ഡലങ്ങളിലെ വളര്‍ച്ച ഗൗരവകരമെന്ന് സിപിഎം റിപ്പോര്‍ട്ട്

ബിജെപിയിൽ നിന്ന് പുറത്ത് പോകുന്ന സാധാരണക്കാര്‍ യുഡിഎഫിലേക്ക് പോകാതെ നോക്കണമെന്നും എൽഡിഎഫ് റിപ്പോർട്ടിൽ പറയുന്നു

Samayam Malayalam 3 Sept 2021, 9:30 am
തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടര്‍ച്ച നേടിയെങ്കിലും ബിജെപിയിൽ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തൽ. അസംബ്ലി തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് ഗൗരവകരമായി കാണണമെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. ബിജെപിയുടെ പ്രസക്തി കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് സിപിഎം റിപ്പോര്‍ട്ടിൽ പറയുന്നത്. മനോരമ ന്യൂസാണ് ഇത്തരത്തിൽ സിപിഎം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam reportedly cpm report says bjp is still a threat
ബിജെപി സംസ്ഥാനത്ത് വളർച്ചയില്ല, പക്ഷെ ദുര്‍ബലമായിട്ടില്ല, പ്രതിരോധിക്കണം; 9 മണ്ഡലങ്ങളിലെ വളര്‍ച്ച ഗൗരവകരമെന്ന് സിപിഎം റിപ്പോര്‍ട്ട്



​ബിജെപി ദുര്‍ബലമായിട്ടില്ല

വോട്ട് കുറഞ്ഞു എന്നതുകൊണ്ട് ബിജെപി ദുര്‍ബലമായെന്ന നിഗമനത്തിലെത്താനാവില്ലെന്ന് സിപിഎം റിപ്പോര്‍ട്ടിൽ പറയുന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഗൗരവത്തോടെ കാണണം. ബിജെപിയിൽ നിന്ന് അകലുന്ന സാധാരണക്കാര്‍ യുഡിഎഫിലേക്ക് പോകാതെ നോക്കണം. അതേസമയം, ബിജെപി സംസ്ഥാനത്ത് വളരുന്നില്ല എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ആശ്വാസകരമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

​ബിജെപിയെ പ്രതിരോധിക്കണം

സിപിഎം സ്വാധീനമുള്ള മേഖലകളിൽ ബിജെപി സ്വാധീനം വളര്‍ത്താൻ നടത്തുന്ന ശ്രമങ്ങള്‍ നന്നായി പ്രതിരോധിക്കണമെന്നും സിപിഎം റിപ്പോര്‍ട്ടിൽ പറയുന്നു. അതിനായി ബിജെപി സ്വാധീനം കൂട്ടുന്ന മേഖലകള്‍ കണ്ടെത്തി പ്രത്യേകം പരിശോധിച്ച് തിരുത്തൽ നടപടിയെടുക്കേണ്ടതുണ്ടെന്നും വിലയിരുത്തുന്നു.

പാലക്കാട് മുന്നേറി


പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന പാലക്കാട് ബിജെപി മുന്നേറിയതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോഴും വോട്ട് ശതമാനം വര്‍ദ്ധിച്ച ഏക ജില്ല പാലക്കാടാണ് എന്നാണ് വിലയിരുത്തൽ. ബിജെപിക്ക് ആകെ ലഭിച്ച വോട്ടിങ് ശതമാനവും ജില്ലയിൽ വര്‍ദ്ധിച്ചത് ഗൗരവത്തിൽ തന്നെ കാണണം. പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിന് ലഭിച്ചിരുന്ന വോട്ടുകള്‍ പോലും നഷ്ടമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടി ഇവിടെ നേരിട്ടത് ദയനീയ പരാജയമായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ സമ്മതിക്കുന്നു.

ഇ ശ്രീധരൻ


ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരുന്ന ഇ ശ്രീധരനാണ് പാലക്കാട് മത്സരിച്ചത്. സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരൻ എത്തിയതോടെ ബിജെപി വിജയത്തിനായി കൂടുതൽ ശ്രമിച്ചുവെന്നും സിപിഎം റിപ്പോര്‍ട്ടിൽ പറയുന്നു. സുപ്രധാനമായ മത്സരത്തിൽ ബിജെപി വലിയ കേന്ദ്രീകരണം നടത്തിയതായും സിപിഎം വിലയിരുത്തുന്നു. അതനുസരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്നതിൽ ജില്ല നേതൃത്വത്തിന് വീഴ്ച വന്നു. എം വി ഗോവിന്ദൻ നൽകിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്