തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആവര്‍ത്തിക്കുമ്പോഴും കമ്പനിയുടെ വാദം സര്‍ക്കാരിന് തലവേദനയാകുന്നു. ഫിഷറീസ് മന്ത്രിയെ ന്യൂയോര്‍ക്കിൽ വച്ച് കണ്ടിരുന്നതായി ഇഎംസിസിയുടെ വൈസ് പ്രസിഡന്റ് ജോസ്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത്തരത്തിൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Also Read : മോദിയെ വര്‍ഷങ്ങളായി അറിയാം, കഠിനാധ്വാനി, പ്രതിജ്ഞാബദ്ധന്‍; ഇ ശ്രീധരൻ
ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് വച്ച് പ്രാഥമികമായി സംസാരിച്ചെന്നാണ് ജോസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഔദ്യോഗിക കൂടക്കാഴ്ചയോ വിശദമായ ചര്‍ച്ചയോ നടന്നിട്ടില്ലെന്നും നാട്ടിൽ വച്ച് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞതെന്നും ജോസ് വിശദീകരിച്ചു. പദ്ധതി പ്രയോജനമുള്ളതാണെങ്കില്‍ നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായി ജോസ് വ്യക്തമാക്കുന്നു.
അതേസമയം, ഇത്തരത്തിൽ ചര്‍ച്ച ഒന്നും നടപ്പാക്കിയിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. യുഎൻ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയിൽ പോയത്. യുഎൻ ക്ഷണിച്ച പരിപാടിയിൽ അല്ലാതെ മറ്റാരോടും അമേരിക്കയിൽ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
5000 കോടിയുടെ പദ്ധതിയിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയി ചര്‍ച്ച നടത്തിയാണ് നീക്കം തുടങ്ങിയതെന്ന് ആയിരുന്നു ചെന്നിത്തലയുടെ ആരോപണം. ഈ മാസം 22ന് ഇഎംസിസി വ്യവസായ മന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Also Read : കുമാരനാശാന്റെ കവിത ഉദ്ധരിച്ച് പ്രധാനമന്ത്രി; കേരളത്തിൽ 772 കോടിയുടെ 27 പദ്ധതികള്‍, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
വിദേശ ട്രോളറുകളെ കേരള തീരത്ത് മീൻപിടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്‍ക്കാരിന്റെ നയം, അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് വച്ച് പ്രാഥമികമായി സംസാരിച്ചെന്നാണ് ജോസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഔദ്യോഗിക കൂടക്കാഴ്ചയോ വിശദമായ ചര്‍ച്ചയോ നടന്നിട്ടില്ലെന്നും നാട്ടിൽ വച്ച് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞതെന്നും ജോസ് വിശദീകരിച്ചു. പദ്ധതി പ്രയോജനമുള്ളതാണെങ്കില്‍ നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായി ജോസ് വ്യക്തമാക്കുന്നു.
അതേസമയം, ഇത്തരത്തിൽ ചര്‍ച്ച ഒന്നും നടപ്പാക്കിയിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. യുഎൻ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയിൽ പോയത്. യുഎൻ ക്ഷണിച്ച പരിപാടിയിൽ അല്ലാതെ മറ്റാരോടും അമേരിക്കയിൽ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
5000 കോടിയുടെ പദ്ധതിയിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയി ചര്‍ച്ച നടത്തിയാണ് നീക്കം തുടങ്ങിയതെന്ന് ആയിരുന്നു ചെന്നിത്തലയുടെ ആരോപണം. ഈ മാസം 22ന് ഇഎംസിസി വ്യവസായ മന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Also Read : കുമാരനാശാന്റെ കവിത ഉദ്ധരിച്ച് പ്രധാനമന്ത്രി; കേരളത്തിൽ 772 കോടിയുടെ 27 പദ്ധതികള്‍, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
വിദേശ ട്രോളറുകളെ കേരള തീരത്ത് മീൻപിടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്‍ക്കാരിന്റെ നയം, അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.