ഇരിട്ടി: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സാമ്പത്തിക ബാധ്യതയും ബാങ്ക് വായ്പയുമാണ് ദമ്പതികളെ സമമർദ്ദത്തിലാക്കിയതെന്നാണ് സൂചന. ഇന്നലെയാണ് ഇരിട്ടി മുഴക്കുന്ന് കടുക്കപ്പലത്ത് പൂവളപ്പിൽ മോഹൻദാസ് (53), ഭാര്യ ജ്യോതി (44) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: റാഗിങ്ങിനിടെ കർണപുടം തകർന്നു; 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ
ജ്യോതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും മോഹൻദാസിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ചെറിയ കട്ടിലുകൾ മാത്രം ഇടാൻ കഴിയുന്ന ഒറ്റമുറിയിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. അതേ മുറിയിലാണ് ജ്യോതിയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ രണ്ടു പേരും താത്കാലികമായി താമസിച്ചിരുന്നത് ഈ ഒറ്റമുറി വീട്ടിലായിരുന്നു.
Also Read: ദേശീയപാതയോരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
തറ കെട്ടിയ പുതിയ വീടിന്റെ പണി കടബാധ്യതകളും ബാങ്ക് വായ്പയും കാരണം നീണ്ടു പോകുകയായിരുന്നു. നിലവിൽ ഉണ്ടായിരുന്ന വീട് പൊളിച്ചു പണിയാനായിരുന്നു ദമ്പതികൾ ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയോ പ്രശ്നങ്ങളോ ഉള്ളതായി ജ്യോതി ഒരിക്കലും തങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്ന് കുടുംബശ്രീ അയൽക്കൂട്ടത്തിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറി ആയിരുന്നു ജ്യോതി. എല്ലാവരോടും സന്തോഷത്തോടെ സൗഹൃദത്തോടെ മാത്രമേ ജ്യോതി പെരുമാറിയിരുന്നുള്ളുവെന്നും സുഹൃത്തുക്കൾ പറയുന്നു.
Also Read: മൊബൈലിൽ സംസാരിക്കുന്നതിനിടെ പെൺകുട്ടി കിണറ്റിൽ വീണു; രക്ഷപെട്ടത് അതേ ഫോണിൽ നിന്ന് വിളിച്ചറിയിച്ച്
മോഹൻദാസ്- ജ്യോതി ദമ്പതികളുടെ മക്കൾ ഒപ്പമുണ്ടായിരുന്നില്ല. ഇവരുടെ മകനായ ജിഷ്ണുദാസ് ഛത്തീസ്ഗഢിൽ ജോലിയായിതിനാൽ ഭാര്യക്കൊപ്പം അവിടെയാണ് താമസം. വിവാഹിതയായ മകൾ മാനന്തേരിയിൽ ഭർതൃവീട്ടിലാണ് കഴിയുന്നത്. ഏറെയും കർഷകർ താമസിക്കുന്ന കടുക്കാപാലം മേഖലയിലാണ് ഇവർ താമസിക്കുന്നത്. ദമ്പതികൾക്ക് സംഭവിച്ച ദുരന്തം വിശ്വസിക്കാൻ കഴിയുന്നതില്ലെന്ന് സമീപവാസികൾ പറയുന്നു.