തിരുവനനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിൻ്റെ മാത്രം ആവശ്യമാണെന്നും ഈ നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിൽ ജനങ്ങളെ മുള്‍മുനയിൽ നിര്‍ത്താനുള്ള ഒരു ഭീഷണിയായി മാവോയിസ്റ്റുകള്‍ വളര്‍ന്നിട്ടില്ലെന്ും ഇതൊരു ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പോലീസിൻ്റെ മാത്രമാണെന്നുമായിരുന്നു കാനം രാജേന്ദ്രൻ്റെ പ്രതികരണം. കേന്ദ്രത്തിൽ നിന്ന് ഫണ്ടും സൗകര്യങ്ങളും പോലീസിനു ലഭിക്കുമെന്നും അതിനായി ഇടയ്ക്കിടെ ആളുകളെ വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ലെന്നും കാനം പറഞ്ഞു.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് 3 ഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തീയതികളിൽ
കഴിഞ്ഞ ദിവസം വയനാട് ബാണാസുര സാഗറിൽ നടന്ന ഏറ്റുമുട്ടലിനെയും കാനം വിമര്‍ശിച്ചു. അത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായെന്ന് പറഞ്ഞ കാനം മരിച്ച വേൽമുരുകൻ്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ തെളിവായി ചൂണ്ടിക്കാട്ടി. പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ഒരു പോലീസുകാരന് പോലും പരിക്കേൽക്കാതിരുന്നതെന്ന് കാനം ചോദിച്ചു.
അതേസമയം, നക്സലുകളുടെ ഉന്മൂലന സിദ്ധാന്തത്തോട് സിപിഐയ്ക്ക് യോജിപ്പില്ലെന്ന് കാനം പറഞ്ഞു. എന്നാൽ തീവ്രരാഷ്ട്രീയമുള്ളതുകൊണ്ട് അവരെയെല്ലാം വെടിവെച്ചു കൊല്ലാമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയായ നിലപാടാണെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്കെതിരെ തണ്ടര്‍ബോള്‍ട്ട് രൂപീകരിച്ച് വനമേഖലകളിൽ പരിശോധിക്കുമ്പോള്‍ ജാര്‍ഖണ്ഡിലേതുപോലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തെക്കേയിന്ത്യയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കൊല്ലം സിപിഐയിലെ പ്രതിഷേധങ്ങൾ പൊട്ടിത്തെറിയിലേക്കോ? ഭിന്നത രൂക്ഷം, സുപാലിനെതിരായ നടപടി നീതികേടെന്ന് ഒരു വിഭാഗം
എഴുപതുകളിൽ രൂപം കൊണ്ട് നക്സൽ ഗ്രൂപ്പുകളിൽ പലരും ജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വനാന്തരങ്ങളിൽ ഉള്ളവര്‍ പോലും ജനാധിപത്യത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരത്തിൽ പെട്ടവരെയെല്ലാം വെടിവെച്ചുകൊല്ലാമെന്ന നിലപാട് കമ്മ്യൂണിസറ്റ് പാര്‍ട്ടിയ്ക്കില്ലെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുതിരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജനങ്ങളെ മുള്‍മുനയിൽ നിര്‍ത്താനുള്ള ഒരു ഭീഷണിയായി മാവോയിസ്റ്റുകള്‍ വളര്‍ന്നിട്ടില്ലെന്ും ഇതൊരു ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പോലീസിൻ്റെ മാത്രമാണെന്നുമായിരുന്നു കാനം രാജേന്ദ്രൻ്റെ പ്രതികരണം. കേന്ദ്രത്തിൽ നിന്ന് ഫണ്ടും സൗകര്യങ്ങളും പോലീസിനു ലഭിക്കുമെന്നും അതിനായി ഇടയ്ക്കിടെ ആളുകളെ വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ലെന്നും കാനം പറഞ്ഞു.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് 3 ഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തീയതികളിൽ
കഴിഞ്ഞ ദിവസം വയനാട് ബാണാസുര സാഗറിൽ നടന്ന ഏറ്റുമുട്ടലിനെയും കാനം വിമര്‍ശിച്ചു. അത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായെന്ന് പറഞ്ഞ കാനം മരിച്ച വേൽമുരുകൻ്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ തെളിവായി ചൂണ്ടിക്കാട്ടി. പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ഒരു പോലീസുകാരന് പോലും പരിക്കേൽക്കാതിരുന്നതെന്ന് കാനം ചോദിച്ചു.
അതേസമയം, നക്സലുകളുടെ ഉന്മൂലന സിദ്ധാന്തത്തോട് സിപിഐയ്ക്ക് യോജിപ്പില്ലെന്ന് കാനം പറഞ്ഞു. എന്നാൽ തീവ്രരാഷ്ട്രീയമുള്ളതുകൊണ്ട് അവരെയെല്ലാം വെടിവെച്ചു കൊല്ലാമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയായ നിലപാടാണെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്കെതിരെ തണ്ടര്‍ബോള്‍ട്ട് രൂപീകരിച്ച് വനമേഖലകളിൽ പരിശോധിക്കുമ്പോള്‍ ജാര്‍ഖണ്ഡിലേതുപോലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തെക്കേയിന്ത്യയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കൊല്ലം സിപിഐയിലെ പ്രതിഷേധങ്ങൾ പൊട്ടിത്തെറിയിലേക്കോ? ഭിന്നത രൂക്ഷം, സുപാലിനെതിരായ നടപടി നീതികേടെന്ന് ഒരു വിഭാഗം
എഴുപതുകളിൽ രൂപം കൊണ്ട് നക്സൽ ഗ്രൂപ്പുകളിൽ പലരും ജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വനാന്തരങ്ങളിൽ ഉള്ളവര്‍ പോലും ജനാധിപത്യത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരത്തിൽ പെട്ടവരെയെല്ലാം വെടിവെച്ചുകൊല്ലാമെന്ന നിലപാട് കമ്മ്യൂണിസറ്റ് പാര്‍ട്ടിയ്ക്കില്ലെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുതിരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.