തിരുവനന്തപുരം: കുന്നത്തുനാട് നിലംനികത്തിലിൽ നിലപാട് കടുപ്പിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കുന്നത്തുനാട് ഭൂമിയുമായി ബന്ധപ്പെട്ട തുടർനടപടികളെല്ലാം താൻ അറിഞ്ഞശേഷം സ്വീകരിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഇതു സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണുവിന് മന്ത്രി കത്ത് നൽകി. കുന്നത്തുനാട് നിലം നികത്തലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവ് മരവിപ്പിച്ച നടപടിക്ക് നിയമ സാധുതയില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ പകർപ്പ് ഇതുവരെ റവന്യൂ മന്ത്രിക്ക് ലഭിച്ചിട്ടില്ല. ഇതേത്തുടർന്നാണ് മന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്.
നിയമോപദേശ മന്ത്രിക്ക് എതിരായതിനാൽ ഉത്തരവ് അതേപോലെ നിലനിൽക്കും. ഇത് നിലംനികത്താൻ മുതിരുന്ന കമ്പനിക്ക് അനുകൂലമാകും. അത്തരം നടപടി ഉണ്ടാകാതിരിക്കാനാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും താൻ കണ്ടിട്ടുമാത്രമേ നീക്കാവൂ എന്നാണ് മന്ത്രിയുടെ നിർദ്ദേശം.
നിയമോപദേശ മന്ത്രിക്ക് എതിരായതിനാൽ ഉത്തരവ് അതേപോലെ നിലനിൽക്കും. ഇത് നിലംനികത്താൻ മുതിരുന്ന കമ്പനിക്ക് അനുകൂലമാകും. അത്തരം നടപടി ഉണ്ടാകാതിരിക്കാനാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും താൻ കണ്ടിട്ടുമാത്രമേ നീക്കാവൂ എന്നാണ് മന്ത്രിയുടെ നിർദ്ദേശം.