കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോർട്ട് തേടി. അടിയന്തരമായി കളക്ടർ റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്ന് ഉയർന്ന കറുത്ത പുക നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ മൂടിയിരുന്നു. രണ്ടു മാസത്തിനിടെ നാലാം തവണയാണ് മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത്. തുടർച്ചയായി പ്ലാന്റിൽ തീപിടിത്തം ഉണ്ടാകുന്നതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ ഇത് വരെ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചാൽ മാലിന്യശേഖരണം തടയുമെന്ന് പ്ലാന്റിന് സമീപത്ത് വസിക്കുന്നവർ വ്യക്തമാക്കി.
വൈറ്റില, ചമ്പക്കര, മരട്, എംജി റോഡ് മേഖലകളിൽ കറുത്ത പുക ഇപ്പോഴും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കറുത്ത പുകയും ദുർഗന്ധവും നഗരത്തെ മൂടിയ അവസ്ഥയാണ്. തീപ്പിടത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും പി.ടി തോമസ് എംഎൽഎ പറഞ്ഞു.
പരിസരം മുഴുവനും പെട്ടന്ന് പുക വ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും വ്യക്തമാക്കി. കഴിഞ്ഞ മാസവും പ്ലാന്റിന് സമാനരീതിയിൽ തീ പിടിച്ചിരുന്നു. മതിയായ സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന് സമീപവാസികൾ പറഞ്ഞു.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ ഇത് വരെ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചാൽ മാലിന്യശേഖരണം തടയുമെന്ന് പ്ലാന്റിന് സമീപത്ത് വസിക്കുന്നവർ വ്യക്തമാക്കി.
വൈറ്റില, ചമ്പക്കര, മരട്, എംജി റോഡ് മേഖലകളിൽ കറുത്ത പുക ഇപ്പോഴും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കറുത്ത പുകയും ദുർഗന്ധവും നഗരത്തെ മൂടിയ അവസ്ഥയാണ്. തീപ്പിടത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും പി.ടി തോമസ് എംഎൽഎ പറഞ്ഞു.
പരിസരം മുഴുവനും പെട്ടന്ന് പുക വ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും വ്യക്തമാക്കി. കഴിഞ്ഞ മാസവും പ്ലാന്റിന് സമാനരീതിയിൽ തീ പിടിച്ചിരുന്നു. മതിയായ സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന് സമീപവാസികൾ പറഞ്ഞു.