ആപ്പ്ജില്ല

സബ് കളക്ടര്‍ രേണു രാജിന് പൂര്‍ണ പിന്തുണയുമായി റവന്യൂ മന്ത്രി

കയ്യേറ്റത്തിനെതിരായ രേണു രാജിന്‍റെ നടപടി നൂറു ശതമാനം ശരിയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് സബ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിനു കീഴിൽ ഉദ്യോഗസഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി

Samayam Malayalam 11 Feb 2019, 12:24 pm

ഹൈലൈറ്റ്:

  • രേണു രാജിന് റവന്യൂ മന്ത്രിയുടെ പിന്തുണ
  • രേണു രാജിന്‍റെ നടപടി നൂറു ശതമാനം ശരി
  • മൂന്നാറിലേത് നടക്കാന്‍ പാടില്ലാത്ത കാര്യമെന്നും മന്ത്രി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam renu raj
തിരുവനന്തപുരം: മൂന്നാര്‍ പഞ്ചായത്തിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവികുളം സബ് കളക്ടർ രേണു രാജിന് പൂർണ പിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. കയ്യേറ്റത്തിനെതിരായ രേണു രാജിന്‍റെ നടപടി നൂറു ശതമാനം ശരിയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് സബ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിനു കീഴിൽ ഉദ്യോഗസഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേവികുളം സബ് കളക്ടർ രേണു രാജിന്‍റെ നടപടി നൂറു ശതമാനം ശരിയാണ്. അനധികൃത നിർമാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. മൂന്നാറിൽ എംഎൽഎ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ വകുപ്പ് സംഘത്തെ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് വിവാദമായിരുന്നു. ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ സബ് കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്