ആപ്പ്ജില്ല

ചിന്നക്കനാല്‍ അന്വേഷണ സംഘത്തെ മാറ്റിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു

അന്വേഷണസംഘത്തിലെ പത്തുപേരെ മാറ്റിയത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ ഉത്തരവ് റവന്യുമന്ത്രി പിന്‍വലിച്ചത്.

Samayam Malayalam 28 Sept 2019, 12:40 pm
തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച നടപടി റവന്യു മന്ത്രി റദ്ദാക്കി. 12 പേരടങ്ങുന്ന അന്വേഷണ സംഘത്തിലെ പത്ത് പേരെയും തിരിച്ചുവിളിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് പുതിയ നടപടി. ഇവരെ പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Samayam Malayalam e chandrasekharan


ദേവികുളം സബ് കളക്ടർ രേണുരാജിനെ സ്ഥലം മാറ്റിയതിനു പിന്നാലെയായിരുന്ന കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യാഗസ്ഥരെയും മാറ്റിയത്. ദേവികുളം സബ് കളക്ടർ ആയിരുന്ന വി ആർ പ്രേംകുമാറിന് പിന്നാലെയാണ് സർക്കാർ രേണു രാജിനെ സ്ഥലം മാറ്റിയത്. ജോയ്സ് ജോർജ്ജിന്റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു.

ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടത്തിയതിനെത്തുടര്‍ന്ന്തു മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആര്‍ഡിഎസ് കമ്പനിയുടെയും പട്ടയങ്ങളും റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ചിന്നക്കനാലില്‍ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയും നടത്തിവരുന്നതിനിടെയായിരുന്നു സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റിയത്.

മൂന്നാറില്‍ എണ്‍പതിലധികം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധനയുടെ ഹിയറിങ്ങിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പലതവണ നോട്ടീസ് നല്‍കിയെങ്കിലും ജോയ്‍സ് ജോര്‍ജ് ഹാജരായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്