കൊച്ചി: കൊച്ചിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നിരിക്കുന്നത്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തി കഴിഞ്ഞിട്ടുണ്ട്. നിപ രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന്റെ പക്കൽ ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ടെന്നും അറിയിച്ചിരിക്കുകയാണ്. നിപയ്ക്കെതിരെ പ്രധാനമായും രണ്ടു മരുന്നുകളാണുള്ളത്. റിബാവറിന്‍ എന്ന ആന്റിവൈറല്‍ മരുന്ന് രോഗം ബാധിച്ചവര്‍ക്കാണ് കൂടുതലായും നൽകുന്നത്. മോണോക്ലോനല്‍ ആന്റി ബോഡി നിപ രോഗത്തിനായുള്ള മരുന്നല്ല, രോഗം വരാതെ സൂക്ഷിക്കാനുള്ള മരുന്നാണ്. കഴിഞ്ഞ തവണ റിബാവറിന്‍ മരുന്ന് മൂലമാണ് നിരവധിപേരെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത്.
ഓസ്ട്രേലിയയിൽ നിന്നും നിപ പ്രതിരോധ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കുമെന്നും സൂചനയുണ്ട്. . എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്ന ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്.
പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്ട്രോള് റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമുമായി ബന്ധപ്പെടാവുന്നതാണ്.
ഓസ്ട്രേലിയയിൽ നിന്നും നിപ പ്രതിരോധ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കുമെന്നും സൂചനയുണ്ട്. . എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്ന ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്.
പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്ട്രോള് റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമുമായി ബന്ധപ്പെടാവുന്നതാണ്.