ആപ്പ്ജില്ല

മതത്തെ അധിക്ഷേപിച്ച് അഭിപ്രായം; മുന്‍കൂര്‍ ജാമ്യമില്ല

മതത്തെ ആക്ഷേപിച്ച് ഫേസ്‍ബുക്ക് കമന്‍റ്‍, മുന്‍കൂര്‍ ജാമ്യമില്ലെന്ന് ഹൈക്കോടതി

Samayam Malayalam 8 Aug 2018, 9:00 pm
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മതവിശ്വാസികളെ മുറിവേല്‍പ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ജാമ്യം നല്‍കുന്ന കാര്യത്തില്‍ ഓരോ കോടതികള്‍ക്കും തീരുമാനം എടുക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Samayam Malayalam kerala hc
കേരള ഹൈക്കോടതി


ജസ്റ്റിസ് ആര്‍ നാരായണ പിഷാരടിയാണ് ഉത്തരവ് ഇറക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മതവിശ്വാസത്തെ മുറിപ്പെടുത്താനും മറ്റു വിശ്വാസികളെ വേദനിപ്പിക്കാനുമുള്ള ലൈസന്‍സ് അല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് കോടതികളുടെ പരിരക്ഷ സ്വയമേവ ലഭിക്കാനുള്ള അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപങ്ങള്‍ നടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.

മലപ്പുറം സ്വദേശിയായ ബിജുമോന്‍ നാരായണന്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ്‍സൈറ്റിന്‍റെ ഫേസ്‍ബുക്ക് പേജില്‍ ഇസ്ലാം മതവിശ്വാസികളെ അധിക്ഷേപിച്ച് കമന്‍റ് എഴുതി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

മുസ്ലീം വിശ്വാസം വൈറസ് ആണെന്നും ലോകത്തെ നശിപ്പിക്കുമെന്നും എഴുതിയ ഇയാള്‍ മതവിശ്വാസികള്‍ നായ്‍ക്കളെപ്പോലെയാണെന്നും അധിക്ഷേപിച്ചു. ഇസ്ലാമിക വിശ്വാസികളുടെ പ്രവാചകനായ മുഹമ്മദിനെ അധിക്ഷേപിക്കുന്ന അഭിപ്രായങ്ങളും ഇയാള്‍ എഴുതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്