കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ ലിംഗഭേദമില്ലാതെ പെൺകുട്ടികള്‍ക്കും ആൺകുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്നതിൽ എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും വിവാദം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലിംഗഭേദമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ബാലുശേരി സ്കൂളിൽ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതിനെതിരെ വിവിധ വലതുപക്ഷ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെയിലാണ് മന്ത്രിയുടെ പ്രതികരണം. സ്കൂള്‍ യൂണിഫോം ലിംഗഭേദമില്ലാതെ ഏകീകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസമേഖലയിലും മാറ്റങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞതായി 24 ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ലിംഗേതര യൂണിഫോം വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിൻ്റെ നീക്കത്തെ പ്രശംസിച്ച് മന്ത്രി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. "ഇപ്പോൾ അല്ലെങ്കിൽ പിന്നെപ്പോൾ എന്റെ കുഞ്ഞുങ്ങളെ.." എന്നായിരുന്നു ബാലുശേരി സ്കൂളിലെ വിദ്യാർഥിനികളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രിയുടെ കുറിപ്പ്.
Also Read: സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം കോടതി ശരിവച്ചു
അതേസമയം, ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവൺമെൻ്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിനെതിരെ പ്രതിഷേധവുമായി മതസംഘടനകള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷൻ കമ്മിറ്റിയാണ് രംഗത്തെത്തിയിട്ടുള്ളത്. ആൺകുട്ടികളുടെ യൂണിഫോം പെൺകുട്ടികളുടെ മേൽ നിര്‍ബന്ധിതമായി അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്നാൽ എതിര്‍പ്പിനു കാരണം മതമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ബാലുശേരി ഗവൺമെൻ്റ് ഗേള്‍സ് സ്കൂളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു അടക്കമുള്ളവര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താനിരിക്കേ ഇന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുരുഷന്മാരുടെ സംഘം സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി എത്തി. പാൻ്റ്സും ഷര്‍ട്ടുമാണ് സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും നല്‍കിയിരിക്കുന്ന യൂണിഫോം. പുതിയ യൂണിഫോം ചുരിദാറിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദമാണെന്നാണ് സ്കൂളിലെ പെൺകുട്ടികള്‍ മാധ്യമങ്ങളോടു പറഞ്ഞത്. പുതിയ യൂണിഫോമിനോട് എതിര്‍പ്പുള്ളതായി കുട്ടികളാരും മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് പുതിയ യൂണിഫോം രീതി നടപ്പാക്കിയതെന്ന് സ്കൂള്‍ അധികൃതരും പറയുന്നു.
Also Read: പഠിക്കാതെ എതിര്‍ക്കാനില്ല, സർക്കാരും വ്യക്തത വരുത്തണം; കെ റെയിലിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി
അതേസമയം, ഒരേ യൂണിഫോം നടപ്പാക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്ത നിലപാടാണെന്നും ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവസരമാണ് പെൺകുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ അടക്കമുള്ളവര്‍ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം ആശയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിനെതിരെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Also Read: സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം കോടതി ശരിവച്ചു
അതേസമയം, ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവൺമെൻ്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിനെതിരെ പ്രതിഷേധവുമായി മതസംഘടനകള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷൻ കമ്മിറ്റിയാണ് രംഗത്തെത്തിയിട്ടുള്ളത്. ആൺകുട്ടികളുടെ യൂണിഫോം പെൺകുട്ടികളുടെ മേൽ നിര്‍ബന്ധിതമായി അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്നാൽ എതിര്‍പ്പിനു കാരണം മതമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ബാലുശേരി ഗവൺമെൻ്റ് ഗേള്‍സ് സ്കൂളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു അടക്കമുള്ളവര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താനിരിക്കേ ഇന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുരുഷന്മാരുടെ സംഘം സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി എത്തി. പാൻ്റ്സും ഷര്‍ട്ടുമാണ് സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും നല്‍കിയിരിക്കുന്ന യൂണിഫോം. പുതിയ യൂണിഫോം ചുരിദാറിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദമാണെന്നാണ് സ്കൂളിലെ പെൺകുട്ടികള്‍ മാധ്യമങ്ങളോടു പറഞ്ഞത്. പുതിയ യൂണിഫോമിനോട് എതിര്‍പ്പുള്ളതായി കുട്ടികളാരും മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് പുതിയ യൂണിഫോം രീതി നടപ്പാക്കിയതെന്ന് സ്കൂള്‍ അധികൃതരും പറയുന്നു.
Also Read: പഠിക്കാതെ എതിര്‍ക്കാനില്ല, സർക്കാരും വ്യക്തത വരുത്തണം; കെ റെയിലിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി
അതേസമയം, ഒരേ യൂണിഫോം നടപ്പാക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്ത നിലപാടാണെന്നും ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവസരമാണ് പെൺകുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ അടക്കമുള്ളവര്‍ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം ആശയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിനെതിരെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.