തൃശൂർ: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകിയതിനാൽ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ. മണി മരിച്ച ദിവസം പാഡിയിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യണം. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പറഞ്ഞ വാദത്തിൽതന്നെ ഉറച്ചുനിൽക്കുന്നു. മണിയുടെ ശരീരത്തിൽ മെഥനോൾ എങ്ങനെയെത്തിയെന്ന് അറിയണം. രണ്ട് ലാബുകളിലെ പരിശോധനയിലും മെഥനോളിൻെറ അളവിൽ വ്യത്യാസം കാണുന്നത് എന്ത് കൊണ്ടാണെന്നും രാമകൃഷ്ണൻ ചോദിച്ചു.
നേരത്തെ പറഞ്ഞ വാദത്തിൽതന്നെ ഉറച്ചുനിൽക്കുന്നു. മണിയുടെ ശരീരത്തിൽ മെഥനോൾ എങ്ങനെയെത്തിയെന്ന് അറിയണം. രണ്ട് ലാബുകളിലെ പരിശോധനയിലും മെഥനോളിൻെറ അളവിൽ വ്യത്യാസം കാണുന്നത് എന്ത് കൊണ്ടാണെന്നും രാമകൃഷ്ണൻ ചോദിച്ചു.