കോഴിക്കോട്: ഓർക്കാട്ടേരിയിൽ ആർ.എം.പി പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെ 17 പ്രവർത്തകർ കസ്റ്റഡിയിൽ. ഇന്നലെ ഓർക്കാട്ടേരിയിൽ ആർ.എം.പി ഓഫീസ് അടിച്ച് തകർത്തതിനെ തുടർന്നാണ് ഇന്ന് പ്രദേശത്ത് ഹർത്താൽ ആചരിക്കുന്നത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.
ഇതിനിടെയാണ് സംസ്ഥാന നേതാവ് എൻ.വേണുവിനെ പോലീസ് കരുതൽ തടങ്കലിൽ കസ്റ്റഡിയിലെടുത്തത്. വേണുവടക്കം 17 ആർ.എം.പി പ്രവർത്തകരെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്.
ആർ.എം.പി ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ഇതിനിടെയാണ് സംസ്ഥാന നേതാവ് എൻ.വേണുവിനെ പോലീസ് കരുതൽ തടങ്കലിൽ കസ്റ്റഡിയിലെടുത്തത്. വേണുവടക്കം 17 ആർ.എം.പി പ്രവർത്തകരെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്.
ആർ.എം.പി ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.