ആപ്പ്ജില്ല

റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ട; റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ

റോഡ് അപകടത്തിനെതിരെ വിദ്യാർഥികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തുമെന്നും റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇളങ്കോവൻ വ്യക്തമാക്കി. പരാതികൾ ഉയരുന്നതിനിടെയാണ് പ്രതികരണം.

Samayam Malayalam 9 Aug 2022, 1:24 pm
കൊച്ചി: റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഇളങ്കോവൻ. അറ്റകുറ്റപ്പണി കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റോഡുകൾ അപകട രഹിതമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് ഇളങ്കോവൻ ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam Toll
ഫയൽ ചിത്രം


റോഡ് അപകടത്തിനെതിരെ വിദ്യാർഥികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തുമെന്നും റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി. ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇളങ്കോവൻ കൂട്ടിച്ചേർത്തു.

Also Read : പണി സ്ഥലത്ത് നിന്ന് എല്ലാം വ്യക്തമായി കണ്ടു, സഹായം ലഭിച്ചോയെന്നും അന്വേഷണം; കൊലപാതകം സ്വര്‍ണ്ണം മോഷ്ടിക്കാന്‍; ആദം അലിയെ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും

അതേസമയം ദേശീയ പാതയിലെ കുഴിയടക്കൽ നടപടികൾ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പിക്കണം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍ നിർദേശം നൽകി.

ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഴിയടക്കൽ ശരിയായ വിധത്തിലാണോയെന്ന് അടിയന്തിരമായി പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

Also Read : ബീന ഫിലിപ്പിന് മേയർ പദവി നഷ്ടമാകുമോ? കൊല്ലത്തെ ചരിത്രം സിപിഎം കോഴിക്കോട് ആവർത്തിക്കുമോ?

അതിനിടെ റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ സംസ്ഥാന സർക്കാരും നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡുകളെക്കുറിച്ച് പരാതി ലഭിച്ച് നാലു ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ പിഡബ്ളുഡിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നവരെ ഇതിനായി ഉപയോഗിക്കാൻ കഴിയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്