പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോ ഊദ് പിടികൂടി. സംഭവത്തിൽ അസം സ്വദേശികളായ നാല് പേരെ കസ്റ്റഡിയിലെടുത്തു. ആര്‍പിഎഫിൻ്റെ കുറ്റാന്വേഷണം വിഭാഗം നടത്തിയ പരിശോധനയിലാണ് ഊദ് പിടികൂടിയത്.
Also Read: കൊറോണ വൈറസ് ആശങ്ക ഒഴിഞ്ഞ് കാസര്‍കോട്
ഗുവാഹത്തി-തിരുവനന്തപുരം എസി കോച്ചിലാണ് 40 കിലോ ഊദ് കൊണ്ടുവന്നത്. നികുതി വെട്ടിച്ച് 40 കിലോ ഊദ് തൃശൂരിലേക്ക് കടത്തുന്നതിനിടെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവത്തിൽ അസം സ്വദേശികളായ റോഹുൽ ഇസ്ലാം, മുഹമ്മദ് അമീര്‍, മുഹമ്മദ് സെയ്ഫുൽ ഇസ്ലാം, അസ്ഹര്‍ അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഏറ്റവും മികച്ച ഊദിന് കിലോയ്ക്ക് വിപണിയിൽ നാലു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വിലയെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം തരമാണെങ്കിലും കിലോയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപയിലധികം വിലയുണ്ടെന്നും ഉദ്യഗസ്ഥര്‍ അറിയിച്ചു. ഒരു കിലോ ഊദിന് 18 ശതമാനമാണ് നികുതി ഈടാക്കുന്നത്. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ കിലോയ്ക്ക് പിഴയടക്കം 36 ശതമാനം അടയ്ക്കണം. അതേസമയം പിടിച്ചെടുത്ത ഊദ് സംസ്ഥാന ജിഎസ്ടി വകുപ്പിന് കൈമാറി.
Also Read: കാട്ടുപോത്തിനെ പേടിച്ച് ഓടി; രാത്രി മുഴുവൻ മരത്തിന് മുകളിൽ! റോസ്മല വനത്തിൽ ഒറ്റപ്പെട്ട യുവാവിനെ കണ്ടെത്തി
സുഗന്ധലേപന നിര്‍മ്മാണത്തിനാണ് ഊദ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ അസമിലെ ഗുവാഹത്തി മേഖലയിലെ വനങ്ങളിലാണ് ഊദ് മരങ്ങൾ കൂടുതലായും ഉള്ളത്. ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് 2002 പ്രകാരം അനുമതി രേഖകളില്ലാതെ ഊദ് കടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം വീണ്ടും! കരിപ്പൂരിൽ നിന്ന് സർവീസ്