അഴിമതിക്കെതിരെ ശബ്ദമുയർത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരുടെ സംരക്ഷകനായെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സംസ്ഥാനത്തെ പ്രമാദമായ അഴിമതിക്കേസുകളുടെ വക്കാലത്ത് ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്നും അവർ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാദിയായ കശുവണ്ടി വികസന കോര്‍പറേഷന്‍ കേസിലും ക്വാറി മാഫിയ കേസിലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുന്നത് താല്‍പര്യ വൈരുദ്ധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്നതിലൂടെ എല്‍ഡിഎഫ് മാഫിയകളുടെ സംരക്ഷകരായി മാറുന്നതിനു തെളിവാണ്. എം.കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതിലൂടെ മുഖ്യമന്ത്രി ഭരണഘടനാതീതമായ പുതിയ അധികാരകേന്ദ്രം സൃഷ്ടിക്കുകയാണെന്നും ആര്‍എസ്പി കുറ്റപ്പെടുത്തി.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയമോപദേശം നല്‍കാന്‍ ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഉള്ളപ്പോള്‍ പ്രതിഫലമില്ലാതെ പ്രത്യേക നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് അധോലോക മാഫിയകളില്‍ നിന്നു വന്‍ പ്രതിഫലം വാങ്ങി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. അഴിമതിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐ യും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്നതിലൂടെ എല്‍ഡിഎഫ് മാഫിയകളുടെ സംരക്ഷകരായി മാറുന്നതിനു തെളിവാണ്. എം.കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതിലൂടെ മുഖ്യമന്ത്രി ഭരണഘടനാതീതമായ പുതിയ അധികാരകേന്ദ്രം സൃഷ്ടിക്കുകയാണെന്നും ആര്‍എസ്പി കുറ്റപ്പെടുത്തി.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയമോപദേശം നല്‍കാന്‍ ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഉള്ളപ്പോള്‍ പ്രതിഫലമില്ലാതെ പ്രത്യേക നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് അധോലോക മാഫിയകളില്‍ നിന്നു വന്‍ പ്രതിഫലം വാങ്ങി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. അഴിമതിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐ യും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.