ആപ്പ്ജില്ല

റിസർവ് ബാങ്കിനെതിരെ വിമര്‍ശനവുമായി ആർഎസ്എസ്

വിമര്‍ശനം തര്‍ക്കപരിഹാരശ്രമങ്ങള്‍ക്കിടെ

Samayam Malayalam 16 Nov 2018, 12:03 pm
ന്യൂഡൽഹി: കേന്ദ്രധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ആര്‍ബിഐ നയങ്ങളെയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്. ആര്‍എസ്എസിന്‍റെ താത്വികാചാര്യനായ സ്വാമിനാഥൻ ഗുരുമൂര്‍ത്തിയാണ് റിസര്‍വ് ബാങ്കിന്‍റെ വായ്പാനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
Samayam Malayalam gurumoorthi


ബാങ്കുകളിലെ വായ്പാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും കിട്ടാക്കടമായി മാറാൻ സാധ്യതയുള്ള വായ്പകള്‍ക്കായി ഫണ്ട് നീക്കിവെക്കുന്നതിനുള്ള നയം രൂപീകരിക്കുന്നാനുള്ള സര്‍ക്കാര്‍ നീക്കത്തെ ആര്‍ബിഐ എതിര്‍ത്തിരുന്നു. ഇതിനെയാണ് ഗുരുമൂര്‍ത്തി വിമര്‍ശിച്ചത്. 2009 മുതൽ കിട്ടാക്കടം പെരുകുന്നുണ്ടെന്നും എന്നാൽ 2014 ആയപ്പോള്‍ എന്തിനാണ് നയം മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. വായ്പ കൊടുത്ത ഘട്ടത്തിൽ പറയാതെ ഇപ്പോള്‍ നിങ്ങള്‍ വായ്പ കൊടുത്തു എന്നാണ് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു നയത്തിലൂടെ പ്രതിസന്ധി ഒഴിവാക്കാനും അതേ നയത്തിലൂടെ പ്രതിസന്ധി സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരും ആര്‍ബിഐയും തമ്മിൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആര്‍ബിഐയെ വിമര്‍ശിച്ച് ആര്‍എസ്എസ് പ്രസ്താവന. തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More:എന്താണ് റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള പ്രശ്നം?

റിസര്‍വ് ബാങ്ക് അന്ധമായി അമേരിക്കയെ പിന്തുടരരുതെന്നും ജപ്പാനിലേതിന് സമാനമായ സമ്പദ്‍‍വ്യവസ്ഥയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ നയിക്കുന്നത് വിപണികളാണെങ്കിൽ ഇന്ത്യയിൽ വ്യവസായങ്ങള്‍ക്ക് പണം കണ്ടത്താൻ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്