തിരുവനന്തപുരം: കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയേറുന്നു. ആർഎസ്എസ് ഇരുവരെയും മത്സരിപ്പിക്കാൻ പിന്തുണ നൽകുമെന്ന് സൂചന നൽകിയതോടെയാണ് സാധ്യതയേറുന്നത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ കെ.സുരേന്ദ്രനും മത്സരിക്കാനാണ് സാധ്യത.
കുമ്മനവും കെ. സുരേന്ദ്രനും മത്സരിക്കാനില്ല എന്ന നയത്തിലാണ് ആദ്യം ഉറച്ചു നിന്നത്. അരൂരിൽ ബിഡിജെഎസ് മത്സരിച്ചില്ലെങ്കിൽ ആ സീറ്റ് ബിജെപി തിരിച്ചെടുക്കും. കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ. നേരത്തെ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കുമ്മനത്തിന്റെ ആർഎസ്എസ് പിന്തുണ നൽകിയിരുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം വലിയ പരാജയം ഏറ്റു വാങ്ങിയതിനെ തുടർന്നാണ് ആർഎസ്എസ് ആദ്യം സമ്മതം നൽകാൻ മടിച്ചത്. എന്നാൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ആരെല്ലാം എന്ന് മനസിലായതോടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ബിജെപി - ആർഎസ്എസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോന്നിയിൽ കെ.സുരേന്ദ്രൻ അല്ലെങ്കിൽ പാർട്ടിയുടെ മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനെയാണ് അടുത്തതായി പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് വന്നതാണ് വട്ടിയൂർക്കാവിൽ അദ്ദേഹത്തെ തന്നെ പരിഗണിക്കാൻ ബിജെപിക്ക് പ്രചോദനമായത്.
കുമ്മനവും കെ. സുരേന്ദ്രനും മത്സരിക്കാനില്ല എന്ന നയത്തിലാണ് ആദ്യം ഉറച്ചു നിന്നത്. അരൂരിൽ ബിഡിജെഎസ് മത്സരിച്ചില്ലെങ്കിൽ ആ സീറ്റ് ബിജെപി തിരിച്ചെടുക്കും. കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ. നേരത്തെ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കുമ്മനത്തിന്റെ ആർഎസ്എസ് പിന്തുണ നൽകിയിരുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം വലിയ പരാജയം ഏറ്റു വാങ്ങിയതിനെ തുടർന്നാണ് ആർഎസ്എസ് ആദ്യം സമ്മതം നൽകാൻ മടിച്ചത്. എന്നാൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ആരെല്ലാം എന്ന് മനസിലായതോടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ബിജെപി - ആർഎസ്എസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോന്നിയിൽ കെ.സുരേന്ദ്രൻ അല്ലെങ്കിൽ പാർട്ടിയുടെ മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനെയാണ് അടുത്തതായി പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് വന്നതാണ് വട്ടിയൂർക്കാവിൽ അദ്ദേഹത്തെ തന്നെ പരിഗണിക്കാൻ ബിജെപിക്ക് പ്രചോദനമായത്.