കണ്ണൂര്‍: കണ്ണൂരിലെ പൊന്ന്യം പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്ത്തകൻ അറസ്റ്റിൽ. കുടക്കളം സ്വദേശി പ്രബേഷാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കോയമ്പത്തൂരിയിൽ നിന്നാണ് പിടികൂടിയത്.
Also Read: കരമനയിൽ ബാറ്റാ ഷോറൂമിൽ തീപിടിത്തം; രണ്ടാംനില പൂര്‍ണമായും കത്തിനശിച്ചു
ഈ മാസം 16 ന് പുലര്‍ച്ചെയാണ് പൊന്ന്യം നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിനു സമീപമുള്ള പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെയാണ് ബോംബേറ് ഉണ്ടായത്. പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിനു നേരെയാണ് ബോംബ് എറിഞ്ഞതെന്നും മേഖലയിൽ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമായ ശ്രമമായിരുന്നുവെന്നും പ്രതി മൊഴി നൽകി. അറസ്റ്റിലായ പ്രബേഷിൻ്റെ പേരിൽ പത്തോളം കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Also Read: മൂലമറ്റം പവര്‍ സ്റ്റേഷനിലെ പൊട്ടിത്തെറി: നഷ്ടം 5 കോടി, തകരാര്‍ പരിഹരിക്കാൻ 50 ലക്ഷം ആവശ്യം
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊന്ന്യത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചത്. ഇതിനുനേരെയാണ് പ്രകോപനപരമായി ആര്‍എസ്എസ് പ്രവര്ത്തകൻ ബോംബെറിഞ്ഞത്. പിക്കറ്റ് പോസ്റ്റിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Also Read: മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തത് പോലീസ് തോക്കുകള്‍