പാലക്കാട്: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന രാഹുൽ ഈശ്വര്‍ അറസ്റ്റിൽ. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതു ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിന്‍റെ ജാമ്യം മുൻപ് കോടതി റദ്ദാക്കിയിരുന്നു.
ശബരിമലയിലെ സംഘര്‍ഷങ്ങളുടെ പേരിൽ അറസ്റ്റിലായ രാഹുലിന് കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പമ്പയിലെ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമന്ന ജാമ്യവ്യവസ്ഥയാണ് രാഹുൽ ഈശ്വര്‍ ലംഘിച്ചത്. ഇതോടെ രാഹുൽ വ്യവസ്ഥ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
എന്നാൽ പോലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് താൻ ഒപ്പിടാൻ വൈകിയതന്നും രാഹുൽ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു.
ജാമ്യം കിട്ടാതെ കേരളത്തിലേയ്ക്ക് വരില്ലെന്നും ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. അതുവരെ കര്‍ണാടക ശബരിമല എന്ന പേരിൽ അറിയപ്പെടുന്ന ബെംഗളുരുവിലെ അനന്തഗിരി അയ്യപ്പക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു വിശദീകരണം.
കലാപത്തിന് ആഹ്വാനം ചെയ്തെന്ന വകുപ്പ് ചുമത്തി രാഹുലിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു. ശബരിമലയിൽ സ്ത്രീകള്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നത് തടയാൻ പ്ലാൻ ബി ഉണ്ടായിരുന്നെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
ശബരിമലയിലെ സംഘര്‍ഷങ്ങളുടെ പേരിൽ അറസ്റ്റിലായ രാഹുലിന് കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പമ്പയിലെ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമന്ന ജാമ്യവ്യവസ്ഥയാണ് രാഹുൽ ഈശ്വര്‍ ലംഘിച്ചത്. ഇതോടെ രാഹുൽ വ്യവസ്ഥ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
എന്നാൽ പോലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് താൻ ഒപ്പിടാൻ വൈകിയതന്നും രാഹുൽ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു.
ജാമ്യം കിട്ടാതെ കേരളത്തിലേയ്ക്ക് വരില്ലെന്നും ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. അതുവരെ കര്‍ണാടക ശബരിമല എന്ന പേരിൽ അറിയപ്പെടുന്ന ബെംഗളുരുവിലെ അനന്തഗിരി അയ്യപ്പക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു വിശദീകരണം.
കലാപത്തിന് ആഹ്വാനം ചെയ്തെന്ന വകുപ്പ് ചുമത്തി രാഹുലിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു. ശബരിമലയിൽ സ്ത്രീകള്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നത് തടയാൻ പ്ലാൻ ബി ഉണ്ടായിരുന്നെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.