തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ ബിജെപി നടത്തിവരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. 48 ദിവസമായി ബിജെപി നിരാഹാര സമരം നടത്തിവരുകയായിരുന്നു. വിഷയത്തിൽ പോരാട്ടം തുടരുമെന്നും സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപി ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിരുന്നില്ല. തുടക്കത്തിലുണ്ടായ ആവേശം പിന്നീട് സമരത്തിനുണ്ടായില്ലെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയത് ബിജെപിക്ക് തിരിച്ചടിയാകുകയും ചെയ്തു.
എ എൻ രാധാകൃഷ്ണൻ തുടങ്ങിവെച്ച നിരാഹാര സമരം തുടർന്ന് സി കെ പദ്മനാഭൻ ,ശോഭാ സുരേന്ദ്രൻ, എൻ ശിവരാജൻ അവസാനമായി പി കെ കൃഷ്ണദാസും ഏറ്റെടുത്തിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചാലും വിഷയം സജീവമായി നിലനിർത്തുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് ബിജെപി രൂപം നൽകും.
എ എൻ രാധാകൃഷ്ണൻ തുടങ്ങിവെച്ച നിരാഹാര സമരം തുടർന്ന് സി കെ പദ്മനാഭൻ ,ശോഭാ സുരേന്ദ്രൻ, എൻ ശിവരാജൻ അവസാനമായി പി കെ കൃഷ്ണദാസും ഏറ്റെടുത്തിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചാലും വിഷയം സജീവമായി നിലനിർത്തുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് ബിജെപി രൂപം നൽകും.