ആപ്പ്ജില്ല

ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

നിയന്ത്രണങ്ങള്‍ തുടരണമെന്ന നിലപാടിൽ പോലീസ്

Samayam Malayalam 26 Nov 2018, 8:48 am
പമ്പ: പ്രതിഷേധങ്ങള്‍ക്ക് തടയിടാനായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 11 ദിവസമായി നിരോധനാജഞ തുടരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിൽ നിരോധനാജ്ഞ തുടരണമെന്ന നിലപാടായിരിക്കും പോലീസ് സ്വീകരിക്കുക. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെയും പോലീസിന്‍റെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ വൈകിട്ട് തീരുമാനമാകും.
Samayam Malayalam Sabarimala: Police personnel stand guard as the Sabarimala temple opens for a tw...
Police personnel stand guard as the Sabarimala temple opens for a two-month long pilgrim season, in Sabarimala.Photo) (Story no. MDS18)


ജനുവരി 14 വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു മുൻപ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാല് ദിവസത്തേയ്ക്ക് കൂടി മാത്രം നിരോധനാജ്ഞ നീട്ടാനായിരുന്നു പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതസമയം, കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയിലും സന്നിധാനത്ത് നാമജപപ്രതിഷേധം നടക്കുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്.

അതേസമയം, ശബരിമലയിൽ ഏര്‍പ്പെടുത്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഗുണം ചെയ്തെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ബിജെപി നേതൃത്വം പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്ന പ്രദേശത്തുനിന്നുള്ള പ്രവര്‍ത്തകരാണ് സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയെന്ന് പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ശബരിമലയിലെ പ്രതിഷേധങ്ങള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ നടപടിയ്ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഉത്തരവിൽ ഉള്‍പ്പെടുത്തിയിരുന്നില്ല.

യതീഷ് ചന്ദ്രയെ മാറ്റിയിട്ടില്ല

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് വിവാദത്തിലായ എസ് പി യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് മാറ്റിയെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് പോലീസ് അറിയിച്ചു. മുൻപ് നിശ്ചയിച്ച പ്രകാരം നവംബര്‍ 30നായിരിക്കും ഉദ്യോഗസ്ഥര്‍ ചുമതല മാറുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്