ആപ്പ്ജില്ല

പ്രളയക്കെടുതിയിൽ ശബരിമലയിൽ വൻ നഷ്ടം

പമ്പയിലെ നടപ്പന്തൽ പൂർണമായും ഒലിച്ചു പോയി.

Samayam Malayalam 23 Aug 2018, 2:59 pm
പത്തനംതിട്ട: നൂറു കോടി രൂപയുടെ നഷ്ടം ശബരിമലയിൽ ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മൊത്തമായി ഈ പ്രളയത്തിൽ ഇരുനൂറ് കോടിയുടെ നഷ്ടമുണ്ടായെന്നു ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലും പമ്പയിലും വലിയ നഷ്ടങ്ങളാണ് പ്രളയത്തെ തുടർന്ന് ഉണ്ടായത്. പമ്പയിലെ നടപ്പന്തൽ പൂർണമായും ഒലിച്ചു പോയി. കെട്ടിടങ്ങൾ തകർന്നു വീണു.
Samayam Malayalam pamba flood


പമ്പ ഡാം തുറന്നു വിട്ടതിൽ അപാകതയുണ്ടെങ്കിൽ അത് പിന്നീട് ചർച്ച ചെയ്യാമെന്ന് ബോർഡ് പ്രസിഡന്റ് പത്മകുമാർ പ്രതികരിച്ചു. ശബരിമലയും സന്നിധാനവും ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പമ്പ നദി വഴിമാറിയൊഴുകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശബരിമലയിലേക്ക് അയ്യപ്പന്മാർക്ക് പ്രവേശനമില്ല. പമ്പയുടെ പുനർനിർമാണമാണ് ഇപ്പോൾ ആവശ്യം. അതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പിന്തുണ വേണമെന്നും പത്മകുമാർ വ്യക്തമാക്കി. സന്നിധാനത്ത് മേൽശാന്തിയുൾപ്പടെയുള്ളവർക്ക് ഭക്ഷണം എത്തിക്കാനും തടസം നേരിട്ടതായി ആരോപണമുണ്ട്. ഭക്ഷണവുമായി പോയ വാഹനം പെരിയാർ തീരത്ത് വനംവകുപ്പ് തടഞ്ഞതാണ് ഭക്ഷണം എത്താത്തതിന് കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്