ആപ്പ്ജില്ല

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ

ശബരിമലയിലെ അസൗകര്യങ്ങൾ ഉടൻ പരിഹരിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

Samayam Malayalam 18 Nov 2018, 6:36 pm
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷൻ, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ ഇടപെട്ട് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹൻ ദാസിന്റെ ഉത്തരവിൽ പറയുന്നത്. അടിയന്തിര നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം. പമ്പയിലും സന്നിധാനത്തുമുള്ള പോലീസുകാർക്കുപോലും അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
Samayam Malayalam sabarimala facilities human right commission seeks clarification
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ


അതേസമയം, ശബരിമലയിൽ തീർത്ഥാടകർക്ക് തടസ്സമുണ്ടാകുന്ന ഒരുതരത്തിലുമുള്ള പ്രവർത്തനം പോലീസിന്റെയോ ദേവസ്വം ബോർഡിന്റെയോ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് എ പദ്മകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുലർച്ചെ മൂന്നേകാൽ മുതൽ 12 വരെ നെയ്യഭിഷേകം നടത്താമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഭക്തർക്ക് താമസത്തിനുള്ള സൌകര്യം ഒരുക്കുമെന്നും എന്നാൽ സമരക്കാർക്ക് യാതൊരു വിധത്തിലുമുള്ള സൌകര്യവും നൽകില്ലെന്നും പദ്മകുമാർ പറഞ്ഞു.

നടപന്തലിൽ പകൽ സമയങ്ങളിൽ ഭക്തർക്ക് യാതൊരു വിധത്തിലുമുള്ള തടസ്സം ഉണ്ടായിരിക്കില്ല. 10,000 പേർക്ക് നിലയ്ക്കലിൽ വിരിവയ്ക്കാം. ദേവസ്വം ബോർഡിന്റെ കെട്ടിടങ്ങൾ താമസത്തിനായി ഉപയോഗിക്കാനാകും. പ്രായമായവർക്കായിരിക്കും മുൻഗണന. പുലർച്ചെ മൂന്നുമണിക്ക് മുമ്പുതന്നെ ഭക്തർക്ക് ശബരിമലയിൽ എത്താനുള്ള സൌകര്യം ഒരുക്കും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്