തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഗൌരവമായ പരിശോധന വേണമെന്ന് സിപിഎം. ജനങ്ങൾ പാർട്ടിയിൽനിന്നും അകലുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സമിതി. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വിശകലനം ചെയ്യുന്നതിനിടെയാണ് നേതാക്കൾ വിമർശനം ഉയർത്തിയത്.
ന്യൂനപക്ഷം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷം ശബരിമലയുടെ പേരിൽ കൈവിടുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാനോ വേണ്ട നടപടി സ്വീകരിക്കാനോ പാർട്ടിക് കഴിഞ്ഞില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചുവെന്നതിൽ തർക്കമില്ല. ഇക്കാര്യം അറിയാമായിരുന്നിട്ടും സംസ്ഥാന നേതൃത്വം വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വിമർശനം ഉയർന്നു.
വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലാ കമ്മിറ്റികൾക്കുപോലും ഫലം സംബന്ധിച്ച് ശരിയായ വിലയിരുത്തൽ നടത്താൻ കഴിഞ്ഞില്ല. ജനങ്ങളുടെ മനസറിയുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചുവെന്നാണ് ഇതിൽനിന്നും മനസിലാകുന്നതെന്ന് സമിതിയിൽ വിമർശനം ഉയർന്നു.
ന്യൂനപക്ഷം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷം ശബരിമലയുടെ പേരിൽ കൈവിടുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാനോ വേണ്ട നടപടി സ്വീകരിക്കാനോ പാർട്ടിക് കഴിഞ്ഞില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചുവെന്നതിൽ തർക്കമില്ല. ഇക്കാര്യം അറിയാമായിരുന്നിട്ടും സംസ്ഥാന നേതൃത്വം വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വിമർശനം ഉയർന്നു.
വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലാ കമ്മിറ്റികൾക്കുപോലും ഫലം സംബന്ധിച്ച് ശരിയായ വിലയിരുത്തൽ നടത്താൻ കഴിഞ്ഞില്ല. ജനങ്ങളുടെ മനസറിയുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചുവെന്നാണ് ഇതിൽനിന്നും മനസിലാകുന്നതെന്ന് സമിതിയിൽ വിമർശനം ഉയർന്നു.