ആപ്പ്ജില്ല

സര്‍ക്കാരും കേരളവും നേര്‍ക്കുനേര്‍ നേരിടുന്നത് വന്‍ അപകടത്തെയെന്ന് രശ്മി

ആര്‍എസ്‍എസിനെ ശക്തമായി വിമര്‍ശിച്ചികൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്

Samayam Malayalam 6 Nov 2018, 6:11 pm
കൊച്ചി: മഞ്ഞു മലയുടെ മുകള്‍ ഭാഗമാണ് സന്നിധാനത്ത് കാണുന്ന തീവ്രവാദികളെന്നു രശ്മി ആര്‍ നായര്‍. അതിന്‍റെ താഴേക്കുള്ള ഒരു വലിയ സംവിധാനം സംസ്ഥാനം കത്തിക്കാന്‍ തയ്യാറായി നില്‍പ്പുണ്ടെന്നും രശ്‍മി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.
Samayam Malayalam resmi


ആര്‍എസ്‍എസിനെ ശക്തമായി വിമര്‍ശിച്ചികൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍എസ്‍എസ്. ഇന്ത്യയിലെ തന്നെ മറ്റു തീവ്രവാദ സംഘടനകള്‍ എന്നത് ആര്‍എസ്‍എസിന്‍റെ അനേകായിരം കൈകളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ വലിപ്പം മാത്രമുള്ളവയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടന കൂടിയാണ് ആര്‍എസ്‍എസ്. ആ ആര്‍എസ്‍എസിന്‍റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍. എല്‍ഡിഎഫ് സര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന കേരളാ പോലീസും ഇന്ന് കേരളത്തില്‍ നേര്‍ക്കുനേര്‍ നേരിടുന്നത് എത്ര വലിയ അപകടത്തെ ആണ് എന്ന് നല്ല ബോധ്യമുണ്ടെന്ന് രശ്‍മി കുറിക്കുന്നു.

അന്ന് മുസ്ലീം നാമധാരി പടി ചവിട്ടിയിരുന്നെങ്കില്‍ അടുത്ത നിമിഷം ബംഗ്ലൂര്‍ നഗരത്തില്‍ ഉള്ള കെഎസ്‍ആര്‍ടിസിയുടെ 47 ബസ്സുകള്‍ കത്തിക്കാനുള്ള പെട്രോളും ഡീസലും തങ്ങള്‍ വാങ്ങിവെച്ചിരുന്നു എന്ന് വളരെ സ്വാഭാവികമായി ഒരു ആര്‍എസ്‍എസ്‍കാരന്‍ പറഞ്ഞു പോകുന്നത് കഴിഞ്ഞ ആഴ്ച കേട്ടു. അന്നത് നടക്കാതെ പോയതിലെ നിരാശയും അവര്‍ക്കുണ്ടെന്നും രശ്‍മി പറയുന്നു.

താന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനൊപ്പമാണ്. ഈ നാട് അതിജീവിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ ആണെന്നും രശ്മിയുടെ പോസ്റ്റില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്