പെരിന്തല്‍മണ്ണ: ആദ്യമായി ശബരിമലയിൽ ദര്‍ശനം നടത്തിയ യുവതിയായ കനക ദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി പരാതി. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്. മരകഷ്ണം കൊണ്ട് തലക്കടിച്ച് മര്‍ദ്ദനമേറ്റ കനകദുർഗയെ ആശുപത്രിയിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരാതി പോലീസ് രേഖപ്പെടുത്തി. ഉടൻ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് ഇപ്പോള്‍ കനകദുര്‍ഗ്ഗ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം 97-ാം ദിവസമാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്.
കനകദുര്‍ഗ്ഗയുടെ കുടുംബം ബിജെപി അനുകൂലികളാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും പങ്കെടുത്തശേഷം കനകദുര്‍ഗ്ഗ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ കൂടിയായ കനക ദുർഗയുടെ അവധി ഇന്ന് തീരുന്നതിനാൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനം നേരിട്ടത്.
കനകദുര്‍ഗ്ഗയുടെ കുടുംബം ബിജെപി അനുകൂലികളാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും പങ്കെടുത്തശേഷം കനകദുര്‍ഗ്ഗ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ കൂടിയായ കനക ദുർഗയുടെ അവധി ഇന്ന് തീരുന്നതിനാൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനം നേരിട്ടത്.