കണ്ണൂര്‍: ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്കെതിരായ പ്രതിഷേധ മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു. ബിന്ദു അമ്മിണിജോലി ചെയ്യുന്ന കോളേജിലേക്ക് നടത്താനിരുന്ന മാര്‍ച്ചാണ് ഉപേക്ഷിച്ചത്. മാര്‍ച്ചില്‍ പങ്കെടുക്കാനായി നിശ്ചയിച്ച പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. ബിന്ദു അമ്മിണി ജോലി ചെയ്യുന്ന തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിലേക്കാണ് ശബരിമല കര്‍മ്മ സമിതി മാർച്ച് പ്രഖ്യാപിച്ചിരുന്നത്. ബിന്ദുവിനെ പുറത്താക്കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ മാര്‍ച്ച് നടത്താനായി പ്രതീക്ഷിച്ച ആളുകളെത്തിയില്ല. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച് ഉപേക്ഷിച്ചത്.
ഇതാദ്യമായാണ് പ്രവര്‍ത്തകര്‍ എത്താത്തനിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിന്റെ ഭാഗമായി കലാപം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് അടക്കം മരവിപ്പിച്ച് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല കര്‍മ്മസമിതിക്ക് പരിപാടി നടത്താന്‍ ആളെ കിട്ടാതെ വന്നിരിക്കുന്നത്.
ഇതാദ്യമായാണ് പ്രവര്‍ത്തകര്‍ എത്താത്തനിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിന്റെ ഭാഗമായി കലാപം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് അടക്കം മരവിപ്പിച്ച് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല കര്‍മ്മസമിതിക്ക് പരിപാടി നടത്താന്‍ ആളെ കിട്ടാതെ വന്നിരിക്കുന്നത്.