പുല്ലുമേട്: ശബരിമല യുവതീപ്രവേശനത്തിന്റെ പേരിൽ ഒരു ഇടവേളയ്ക്ക് ശേഷം വലതുപക്ഷ സംഘടനകളുടെ വാഹനപരിശോധന. ശബരിമലയിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവന്നതെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട്ടിലാണ് ടൂറിസ്റ്റുകളുമായി എത്തിയ വാഹനം തടഞ്ഞത്. ബസിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളെയാണ് പ്രതിഷേധക്കാര്‍ വഴിയിൽ തടഞ്ഞിട്ടത്. ഗവിയിലേയ്ക്കുള്ള യാത്രയിലായിരുന്നു സംഘം. സന്നിധാനത്തേയ്ക്ക് യുവതികളെത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിൽ കര്‍മസമിതി പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും ഉള്‍പ്പെടെ തടയുകയാണ് പ്രതിഷേധക്കാര്‍.
മുപ്പതോളം വരുന്ന പുരുഷന്മാരാണ് പുല്ലുമേടിന് സമീപത്തുവെച്ച് ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ് തടഞ്ഞത്. ശബരിമലയ്ക്കല്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കിയെങ്കിലും സംശയം മാറ്റാതെ ബസ് മുന്നോട്ടെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് ബസിലുള്ള എല്ലാവരുടെയും രേഖകള്‍ ബസിൽ കയറിയ പ്രതിഷേധക്കാര്‍ വാങ്ങി പരിശോധിച്ചു. വാഹനം ഏറെ നേരം ഇവര്‍ റോഡിൽ തടഞ്ഞിട്ടു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും രേഖകള്‍ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഒടുവിൽ രേഖകള്‍ പരിശോധിച്ച ശേഷം ബസ് പുറപ്പെടാൻ പ്രതിഷേധക്കാര്‍ അനുവദിക്കുകയായിരുന്നു.
മുപ്പതോളം വരുന്ന പുരുഷന്മാരാണ് പുല്ലുമേടിന് സമീപത്തുവെച്ച് ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ് തടഞ്ഞത്. ശബരിമലയ്ക്കല്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കിയെങ്കിലും സംശയം മാറ്റാതെ ബസ് മുന്നോട്ടെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് ബസിലുള്ള എല്ലാവരുടെയും രേഖകള്‍ ബസിൽ കയറിയ പ്രതിഷേധക്കാര്‍ വാങ്ങി പരിശോധിച്ചു. വാഹനം ഏറെ നേരം ഇവര്‍ റോഡിൽ തടഞ്ഞിട്ടു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും രേഖകള്‍ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഒടുവിൽ രേഖകള്‍ പരിശോധിച്ച ശേഷം ബസ് പുറപ്പെടാൻ പ്രതിഷേധക്കാര്‍ അനുവദിക്കുകയായിരുന്നു.