സന്നിധാനം: മകരവിളക്ക് കാണാൻ സന്നിധാനത്ത് മൂന്നുലക്ഷം തീർത്ഥാടകരെത്തുമെന്ന് ദേവസ്വം ബോർഡിന്റെ കണക്കൂകൂട്ടൽ. തിങ്കളാഴ്ചയാണ് മകരവിളക്ക്. പ്രദേശത്ത് ഒരുക്കിയിട്ടുള്ള സൌകര്യങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ട സമിതി തൃപ്തി രേഖപ്പെടുത്തി. എന്നാൽ തിരക്കേറുന്ന സാഹചര്യത്തിൽ സന്നിധാനത്തെ വ്യൂപോയിന്റുകളിൽ മുൻ വർഷങ്ങളിലെക്കാളും സൌകര്യം ഒരുക്കേണ്ടതുണ്ട്. അപകട മേഖലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് സജ്ജീകരണങ്ങളൊന്നും തയ്യാറായിട്ടില്ല. അപകടകരമായ രീതിയിൽ പ്രദേശത്ത് പാറക്കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. ഇത് നീക്കം ചെയ്യുക പ്രയോഗികമല്ല.
തീർത്ഥാടകൾ പരാതി ഉന്നയിക്കുന്നതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുറവുകൾ പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഏട്ട് വ്യൂപോയിന്റുകളിലായി വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
സുപ്രീംകോടതി യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചശേഷമുള്ള ആദ്യ മകരവിളക്കാണിത്.
തീർത്ഥാടകൾ പരാതി ഉന്നയിക്കുന്നതായി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുറവുകൾ പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഏട്ട് വ്യൂപോയിന്റുകളിലായി വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
സുപ്രീംകോടതി യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചശേഷമുള്ള ആദ്യ മകരവിളക്കാണിത്.