ശബരിമലയിൽ ഇന്ന് ട്രാൻസ്ജെൻഡേഴ്സ് മലകയറും
ട്രാന്‍സ്ജെന്‍ഡേഴ്സ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു പോലീസ് സൗകര്യമൊരുക്കാമെന്ന് അറിയിച്ചതായും വ്യക്തമാക്കിയിട്ടുണ്ട് തന്ത്രിയുടേയും കൊട്ടരത്തിന്റേയും അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്
Samayam Malayalam 18 Dec 2018, 10:05 am
തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തുന്നതിനായി ട്രാന്‍സ്ജെന്‍ഡേഴ്സ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. ചൊവ്വാഴ്ച രാവിലെ നാലു മണിക്കാണ് നാലംഗസംഘം യാത്രതിരിച്ചിരിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സംരക്ഷണം നൽകണമെന്ന് ഇവർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും പോലീസ് സൗകര്യമൊരുക്കാമെന്ന് അറിയിച്ചതായും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയുടേയും കൊട്ടാരത്തിന്റേയും അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച എറണാകുളത്ത് നിന്നെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ ശബരിമലയിൽ പോലീസ് തടഞ്ഞിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അന്ന് ശബരിമലയിൽ എത്തിയിരുന്നത്. സാരി ഉടുക്കാതെ പുരുഷന്മാരുടെ വസ്ത്രം ധരിച്ച് മലകയറണമെന്നായിരുന്നു അന്ന് എരുമേലി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് അന്ന് പോലീസ് അവരെ തിരിച്ചയത്.
പത്തനംതിട്ട ജില്ലാ കളക്ടർ സന്നിധാനം വരെ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കുന്നത്. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ശനിയാഴ്ച എറണാകുളത്ത് നിന്നെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ ശബരിമലയിൽ പോലീസ് തടഞ്ഞിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അന്ന് ശബരിമലയിൽ എത്തിയിരുന്നത്. സാരി ഉടുക്കാതെ പുരുഷന്മാരുടെ വസ്ത്രം ധരിച്ച് മലകയറണമെന്നായിരുന്നു അന്ന് എരുമേലി പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് അന്ന് പോലീസ് അവരെ തിരിച്ചയത്.
പത്തനംതിട്ട ജില്ലാ കളക്ടർ സന്നിധാനം വരെ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കുന്നത്. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.