പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനെത്തിയ മനിതി സംഘത്തിലെ പലർക്കും നക്സൽ ബന്ധമുള്ളതായി സംശയമുണ്ടെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ. ചിലർക്കെതിരെ കേസ് ഉള്ളതായും വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഇവരുടെ നീക്കം. തങ്ക അങ്കി ഘോഷയാത്രയുടെ ദിവസം തന്നെ ഇവരെത്തിയതിൽ ദുരൂഹതയുണ്ട്. സമാധാനപരമായി തീർഥാടനം നടക്കുന്നത് തകർക്കാനാണ് മനിതി സംഘം ശ്രമിക്കുന്നത്.
യുവതികളുടെ സംഘത്തെ പമ്പ വരെ എത്തിച്ചതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ബന്ധമുണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാരലംഘനം നടക്കാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പന്തളം രാജകുടുംബത്തിന് മുൻനിലപാട് തന്നെയാണുള്ളതെന്നും ശശികുമാര വർമ്മ വ്യക്തമാക്കി.
ആചാര ലംഘനം നടന്നാൽ നട അടയ്ക്കണമെന്ന് പന്തളം രാജകുടുംബം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇന്ന് പുലർച്ചയോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘം പമ്പയിലെത്തിയത്.
യുവതികളുടെ സംഘത്തെ പമ്പ വരെ എത്തിച്ചതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ബന്ധമുണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാരലംഘനം നടക്കാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പന്തളം രാജകുടുംബത്തിന് മുൻനിലപാട് തന്നെയാണുള്ളതെന്നും ശശികുമാര വർമ്മ വ്യക്തമാക്കി.
ആചാര ലംഘനം നടന്നാൽ നട അടയ്ക്കണമെന്ന് പന്തളം രാജകുടുംബം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഇന്ന് പുലർച്ചയോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള മനിതി സംഘം പമ്പയിലെത്തിയത്.