ആപ്പ്ജില്ല

രണ്ടുകൂട്ടരുടേയും രഥയാത്രകൾ എവിടെ ഒന്നാകുമെന്നാണ് നോക്കുന്നത്: പിണറായി വിജയൻ

വെളിച്ചത്തിൽനിന്നും അന്ധകാരത്തിലേക്ക് നീങ്ങണമോ?

Samayam Malayalam 9 Nov 2018, 8:26 am
തൃശ്ശൂർ: തെക്കുനിന്നും വടക്കുനിന്നും ആരംഭിച്ച രണ്ട് ശബരിമല സംരക്ഷണ യാത്രകൾ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam sabarimala protest pinarayi vijayan slams bjp and congress
രണ്ടുകൂട്ടരുടേയും രഥയാത്രകൾ എവിടെ ഒന്നാകുമെന്നാണ് നോക്കുന്നത്: പിണറായി വിജയൻ


അപ്പുറത്തെത്തി എത്തിയില്ല എന്നിനിലയിൽനിന്നും തിരിച്ചുവന്നയാളാണ് യാത്രയിൽ ഒന്നു നയിക്കുന്നത്. ബിജെപിയുടെ അജണ്ട നടപ്പായിക്കഴിയുമ്പോൾ ബിജെപിയും സർക്കാരിനെ അനുകൂലിക്കുന്ന പാർടികളും മാത്രമേ ശേഷിക്കൂ എന്നാണല്ലോ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞത്. കോൺഗ്രസ് എന്ന പാർടി ഇല്ലാതാകുമെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. കോൺഗ്രസിൽ ആർജ്ജവം ഉള്ളവരുണ്ടെങ്കിൽ ഇതിനെതിരെ രംഗത്തുവരില്ലേയെന്നും പിണറായി വിജയൻ ചോദിച്ചു.


വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്തവർ വഴിനടക്കാനും ക്ഷേത്രാചാരങ്ങളിൽ പങ്കെടുക്കാനും കഴിയാത്തവർ മാത്രമായിരുന്നില്ല. സവർണ്ണ വിഭാഗത്തിൽപ്പെട്ടവരും ചേർന്നാണ് ഈ പോരാട്ടങ്ങൾ നയിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് മന്നത്ത് പദ്മനാഭനെയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം ഇല്ലാത്തവരായിരുന്നില്ല എകെജിയും കെ കേളപ്പനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ മനസ് ആർക്കും ഉലയ്ക്കാനാവില്ല. നമ്മുടെ ഒരുമയുടെ മനസ് പ്രളയകാലത്ത് ലോകം മുഴുവൻ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നീങ്ങണമോയെന്നും പിണറായി വിജൻ ചോദിച്ചു.

എൽഡിഎഫിന്റെ ഓരോ യോഗം കഴിയുമ്പോഴും മുൻപത്തതിനേക്കാൾ ആളാണല്ലോ ഈ യോഗത്തിലെന്നാണ് തോന്നിപ്പോകുന്നത്. മുന്നണിക്കകത്തുള്ളവർ മാത്രമല്ല, അല്ലാത്തവരും യോഗത്തിന് എത്തുന്നുണ്ട്. വിശ്വാസികളിൽനിന്നും ഇടതുപക്ഷത്തെ വേർതിരിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല. മുന്നണി എല്ലാവരുടേതുമാണ്.എല്ലാ വിഭാഗക്കാർക്കും ഇത് തന്റെ മുന്നണിയാണെന്ന്എന്നതരത്തിലാണ് കാണുന്നതെന്നും പിണറായി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്