ആപ്പ്ജില്ല

ശബരിമലയില്‍ സ്ത്രീകളെ വിലക്കിയത് എന്തിന്: സുപ്രീംകോടതി

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി

Samayam Malayalam 18 Jul 2018, 4:34 pm
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പൊതു ക്ഷേത്രങ്ങളില്‍ സ്ത്രീ വിവേചനം പാടില്ലന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി.
Samayam Malayalam FCF971A0-A6FF-47AA-9F1E-C9FBD580B43A


ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ വാദം കോള്‍ക്കവെ ആണ് കോടതി പരാമര്‍ശം നടത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു കേസില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശന വിഷയത്തിന്‍റെ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവേ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.‌ ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്‍റെ ഭാഗമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വാദത്തിലൂടെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 13ന് ആണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്