എരുമേലി: ശബരിമല ദർശനത്തിനായി സംരക്ഷണം ആവശ്യപ്പെട്ടെത്തിയ ട്രാൻസ്ജെൻഡേഴ്സിനോട് പോലീസ് മോശമായി പെരുമാറിയതായി പരാതി. ഇന്ന് പുലർച്ചെയാണ് നാല് പേരടങ്ങുന്ന സംഘം ശബരിമലയിലേക്ക് പോവാനായി എത്തിയത്. ഇവരെ എരുമേലി പോലീസ് വിളിച്ച് വരുത്തി തിരികെ പോവാൻ പറയുകയായിരുന്നു.
പോലീസിൽ നിന്ന് തങ്ങൾക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് ട്രാൻസ്ജെൻഡേഴ്സ് പറഞ്ഞു. ജയിലിലിടുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തി. സ്ത്രീ വേഷം മാറി പുരുഷവേഷം ധരിച്ചില്ലെങ്കിൽ ശബരിമലയിലേക്ക് പോവാൻ അനുമതിയില്ലെന്ന് പോലീസ് പറഞ്ഞതായും ട്രാൻസ്ജെൻഡേഴ്സ് പറഞ്ഞു.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദർശനത്തിനായി എത്തിയിരുന്നത്. ഇവർ നേരത്തെ തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ശബരിമല ദർശനത്തിന് ട്രാൻസ്ജെൻഡേഴ്സിന് യാതൊരു വിലക്കുമില്ലെന്നും കേരളത്തിന് പുറത്ത് നിന്നും പലരും ദർശനം നടത്താറുള്ളതാണെന്നും ഇവർ വ്യക്തമാക്കി.
പോലീസ് നിർബന്ധത്തിന് വഴങ്ങി പുരുഷവേഷം ധരിക്കാൻ തയ്യാറാണെന്ന് സമ്മതിച്ചു. എന്നാൽ അപ്പോഴും പോലീസ് തങ്ങൾക്ക് സംരക്ഷണം തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതായി ട്രാൻസ്ജെൻഡേഴ്സ് വ്യക്തമാക്കി.
വീഡിയോ കാണാം:
പോലീസിൽ നിന്ന് തങ്ങൾക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് ട്രാൻസ്ജെൻഡേഴ്സ് പറഞ്ഞു. ജയിലിലിടുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തി. സ്ത്രീ വേഷം മാറി പുരുഷവേഷം ധരിച്ചില്ലെങ്കിൽ ശബരിമലയിലേക്ക് പോവാൻ അനുമതിയില്ലെന്ന് പോലീസ് പറഞ്ഞതായും ട്രാൻസ്ജെൻഡേഴ്സ് പറഞ്ഞു.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദർശനത്തിനായി എത്തിയിരുന്നത്. ഇവർ നേരത്തെ തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ശബരിമല ദർശനത്തിന് ട്രാൻസ്ജെൻഡേഴ്സിന് യാതൊരു വിലക്കുമില്ലെന്നും കേരളത്തിന് പുറത്ത് നിന്നും പലരും ദർശനം നടത്താറുള്ളതാണെന്നും ഇവർ വ്യക്തമാക്കി.
പോലീസ് നിർബന്ധത്തിന് വഴങ്ങി പുരുഷവേഷം ധരിക്കാൻ തയ്യാറാണെന്ന് സമ്മതിച്ചു. എന്നാൽ അപ്പോഴും പോലീസ് തങ്ങൾക്ക് സംരക്ഷണം തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതായി ട്രാൻസ്ജെൻഡേഴ്സ് വ്യക്തമാക്കി.
വീഡിയോ കാണാം: