ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാൻ പോവുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീപ്രവേശനം വലിയ ചർച്ചാവിഷയമാവുമെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. തുറന്ന മനസ്സോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കുമ്മനം പറഞ്ഞു. ഗവർണർ സ്ഥാനം രാജിവെച്ചത് രാഷ്ട്രീയത്തിലേക്ക് തിരികെ വരാനാണ്. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഏത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും ഭംഗിയായി നിർവഹിക്കും. പ്രത്യേകിച്ച് ഒരു പ്രതീക്ഷയും വച്ചല്ല കേരളത്തിലേക്ക് വരുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ തൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് ആവശ്യം ഉയര്‍ന്നു. ഇതാണ് മടങ്ങാൻ കാരണമായത്. കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്.
ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ കുമ്മനത്തെ തിരികെ കൊണ്ടുവരണമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നേരിട്ടാണ് കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം നൽകിയത്. ഇതിൽ പ്രധാനമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും അമിത് ഷാ മറുപടി നൽകിയിരുന്നു. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആർഎസ്എസ് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ തൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് ആവശ്യം ഉയര്‍ന്നു. ഇതാണ് മടങ്ങാൻ കാരണമായത്. കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്.
ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ കുമ്മനത്തെ തിരികെ കൊണ്ടുവരണമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നേരിട്ടാണ് കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം നൽകിയത്. ഇതിൽ പ്രധാനമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും അമിത് ഷാ മറുപടി നൽകിയിരുന്നു. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആർഎസ്എസ് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.