തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളിൽ നഷ്ടപരിഹാരം കെട്ടിവച്ചാൽ മാത്രമേ അറസ്റ്റിലായവർക്ക് ജാമ്യം കിട്ടുകയുള്ളൂ. അതേസമയം പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ അറസ്റ്റിലായവരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
ഇന്നലെ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിൽ ഹര്‍ത്താൽ അനുകൂലികൾ പൊതുമുതൽ നശിപ്പിച്ചതിൻ്റെ കണക്ക് ശേഖരിക്കാനും തീരുമാനമായി. ജില്ലാ പോലീസ് മേധാവിമാർക്ക് അക്രമികളെ പിടികൂടുന്നതിനായുള്ള മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ലാ തലത്തിലാണ് ആക്രമികളുടെ പട്ടിക തയ്യാറാക്കുക. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അക്രമുണ്ടായപ്പോൾ ചെയ്തതിന് സമാനമായ അക്രമികളുടെ ആൽബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആൽബം ജില്ലാ പോലീസ് മേധാവിമാർക്ക്കൈമാറിയ ശേഷമാകും അറസ്റ്റ് നടക്കുക.
സംസ്ഥാനത്താകെ പോലീസ് നിലവിൽ അറുന്നൂറോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇത്രത്തോളം പേരോളം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിൽ ഹര്‍ത്താൽ അനുകൂലികൾ പൊതുമുതൽ നശിപ്പിച്ചതിൻ്റെ കണക്ക് ശേഖരിക്കാനും തീരുമാനമായി. ജില്ലാ പോലീസ് മേധാവിമാർക്ക് അക്രമികളെ പിടികൂടുന്നതിനായുള്ള മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ലാ തലത്തിലാണ് ആക്രമികളുടെ പട്ടിക തയ്യാറാക്കുക. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അക്രമുണ്ടായപ്പോൾ ചെയ്തതിന് സമാനമായ അക്രമികളുടെ ആൽബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആൽബം ജില്ലാ പോലീസ് മേധാവിമാർക്ക്കൈമാറിയ ശേഷമാകും അറസ്റ്റ് നടക്കുക.
സംസ്ഥാനത്താകെ പോലീസ് നിലവിൽ അറുന്നൂറോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 745 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇത്രത്തോളം പേരോളം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.