കളിയിക്കാവിള: ശബരിമലയിലേക്ക് പോയ തീർത്ഥാടകരെ ഒരു സംഘം മർദ്ദിച്ചു. സ്വദേശത്ത് നിന്ന് കെട്ട് നിറച്ച് ശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകർക്ക് തിരുവനന്തപുരം നാഗര്‍കോവിൽ ഹൈവേയിൽ കളിയിക്കാവിളയിൽ വെച്ചാണ് മര്‍ദ്ദനമേറ്റത്. സനു പ്രശാന്താണ് തീര്‍ത്ഥാടക സംഘത്തെ നയിച്ചിരുന്നത്. കളിയിക്കാവിളയിലെത്തിയ തീർത്ഥാടക സംഘത്തെ അശോകൻ, മുസ്തഫ, ടൈറ്റസ് എന്ന മൂന്ന് പേര് തടഞ്ഞ് വെച്ച് ആക്രമിക്കുകയായിരുന്നു. ഇവര്‍ മൂവരും ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്.
തീര്‍ത്ഥാടക സംഘത്തിലെ പ്രസാദിനും ജെറിനും ആക്രമണത്തിൽ സാരമായ പരിക്കുകളേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി അശോകനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രംഗം ശാന്തമായത്.
അതേസമയം തമിഴ്നാട് ബോർഡർ കളിയിക്കാവിളയിൽ കെ എസ് അർ ടി സി തകർക്കാൻ വന്ന ബിജെപിക്കാരോട് തമിഴ്നാട് എസ് ഐ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ആണാണെങ്കിൽ വണ്ടി തൊടടാ എന്നാണ് തമിഴ്നാട് എസ് ഐ പറഞ്ഞത്. ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തീര്‍ത്ഥാടക സംഘത്തിലെ പ്രസാദിനും ജെറിനും ആക്രമണത്തിൽ സാരമായ പരിക്കുകളേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി അശോകനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രംഗം ശാന്തമായത്.
അതേസമയം തമിഴ്നാട് ബോർഡർ കളിയിക്കാവിളയിൽ കെ എസ് അർ ടി സി തകർക്കാൻ വന്ന ബിജെപിക്കാരോട് തമിഴ്നാട് എസ് ഐ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ആണാണെങ്കിൽ വണ്ടി തൊടടാ എന്നാണ് തമിഴ്നാട് എസ് ഐ പറഞ്ഞത്. ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.