ആപ്പ്ജില്ല

സാലറി ചലഞ്ച്: ക്ഷമാപണത്തെ തുടർന്ന് സ്ഥലം മാറ്റം റദ്ദാക്കി

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനറാണ് കെ.എസ് അനിൽരാജ്.

Samayam Malayalam 14 Sept 2018, 9:03 am
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ എതിർത്ത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍റെ സ്ഥലം മാറ്റം റദ്ദാക്കി. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനറാണ് കെ.എസ് അനിൽരാജിന്‍റെ സ്ഥലം മാറ്റമാണ് റദ്ദാക്കിയിരിക്കുന്നത്.
Samayam Malayalam secretariat


ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ധനകാര്യ വിഭാഗം സെക്ഷൻ ഓഫീസറായിരുന്നു കെ.എസ്.അനിൽ രാജ്. അനിൽ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാന് സ്ഥലം മാറ്റിയത്. തന്റെ ഭാര്യ സർക്കാർ ജീവനക്കാരിയാണെങ്കിലും ഒരു മാസത്തെ ശമ്പളം ദുശിതാശ്വാസനിധിയിലേക്ക് നൽകാനാകില്ലെന്ന് അനിൽ രാജ് വ്യക്തമാക്കിയിരുന്നു.

സർക്കാർ മുന്നോട്ട് വെച്ച സാലറി ചലഞ്ചിനോട് ഭാര്യ നോ പറയും എന്ന് അനിൽ രാജ് വാട്‍സാപ്പ് വഴിയും സാമൂഹ്യമാധ്യമങ്ങൾൽ വഴിയും പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് അനിൽ രാജിനെ ദേശീയ സമ്പാദ്യ പദ്ധതിയുടെ പെൻഷൻ ഫണ്ട് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നത്.

32 ദിവസം ശമ്പളമില്ലാതെ ജോലി ചെയ്ത ആളാണ് താനെന്നും തന്റെ കുടുംബം ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെയ്തിട്ടുണ്ടെന്നും അനിൽ രാജ് പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് വഴി അനിൽരാജ് ക്ഷമാപണം നടത്തിയ ശേഷമാണ് സ്ഥലം മാറ്റം റദ്ദാക്കിയത്. സാലറി ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും തെറ്റ് പറ്റിയെന്നും അനിൽ രാജ് വ്യക്തമാക്കി. താൻ സർക്കാരിനൊപ്പമെന്നും അനിൽ രാജ് ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്