ആപ്പ്ജില്ല

സാലറി ചലഞ്ച് വിധി ഇടതു സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് ശ്രീധരന്‍ പിള്ള

സാലറി ചലഞ്ചിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി ഇന്നാണ് വരുന്നത്

Samayam Malayalam 29 Oct 2018, 8:27 pm
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെയുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് രാജിവെയ്ക്കണെമന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
Samayam Malayalam Sree


നിര്‍ബന്ധമായി ഇനി ധനം സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായിട്ടും സുപ്രീംകോടതിയെ സമീപിച്ച ഇടതുമുന്നണി സര്‍ക്കാരിന്‍റെ ദുര്‍വാശി ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഉപേക്ഷിക്കണെമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഇത്തരവ് ശരിവെച്ചുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വീനീത് ശരണ്‍ എന്നിവര്‍ അടുങ്ങുന്ന ബെഞ്ചാണ് വിധി പരിശോധിച്ചത്. പണം നല്‍കാന്‍ കഴിയാത്തവരെ സ്വയം അപാമാനിക്കുകയാണോ എന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

ഞങ്ങളും ഇതിലേക്ക് പണം നല്‍കിയതാണ് എന്നാല്‍ ഈ തുക എന്തിന് വിനിയോഗിക്കുന്നു എന്ന് അറിയില്ല. സര്‍ക്കാര്‍ ഇങ്ങനെ അല്ല പ്രവര്‍ത്തിക്കേണ്ടത്. നിര്‍ബന്ധിച്ചു സമ്മതപത്രം വാങ്ങാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്