മലപ്പുറം: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസല്യാർ. സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വീടാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഇതിൽ കോടതി ഇടപെടുന്നത് ശരിയല്ല. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് നിലപാട്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആലിക്കുട്ടി മുസല്യാർ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ വ്യക്തി നിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നിവര്‍ ആരായാലും വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാൻ അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ്, തുടങ്ങിയ 7 എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൂനെ സ്വദേശികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചത്.
ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ വ്യക്തി നിയമങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നിവര്‍ ആരായാലും വിശ്വാസപരമായ കാര്യങ്ങള്‍ ആചരിക്കാൻ അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ ബോർഡ്, തുടങ്ങിയ 7 എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൂനെ സ്വദേശികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചത്.