തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനൽ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലചെയ്ത കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം സനലിന്‍റെ ഭാര്യ വിജിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ദൈവത്തിന്‍റെ വിധി നടപ്പിലായിരിക്കുകയാണ്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടണം. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ നടത്തുന്ന ഉപവാസ,പ്രാര്‍ത്ഥനാ സമരത്തിനിടെയാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസിലെ മുഖ്യപ്രതി ഡിവൈഎസ്‍പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വഴിയിൽ വെച്ചുള്ള തര്‍ക്കത്തിനിടെ വണ്ടിക്ക് മുമ്പിലേക്ക് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ടത് മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ റിപ്പോര്‍ട്ട് നൽകിയിരുന്നു. വഴിയിലൂടെ വാഹനം വരുന്നത് കണ്ടാണ് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
അതിനുശേഷമാണ് രാവിലെ പത്തരയോടെ ഡിവൈഎസ്‍പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് ഒളിവിൽ പോയ ഇയാള്‍ ഒൻപതുദിവസത്തിനുശേഷം കീഴടങ്ങുന്നതിനായി ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കങ്ങള്‍ നടന്നുവരികയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉടൻ അറിയണമെന്നും ദൈവം നൽകിയ ശിക്ഷാവിധിയാണിതെന്നും സനലിന്‍റെ കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും പ്രതികരിച്ചു. സമരം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതി ഡിവൈഎസ്‍പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വഴിയിൽ വെച്ചുള്ള തര്‍ക്കത്തിനിടെ വണ്ടിക്ക് മുമ്പിലേക്ക് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ടത് മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് രാവിലെ റിപ്പോര്‍ട്ട് നൽകിയിരുന്നു. വഴിയിലൂടെ വാഹനം വരുന്നത് കണ്ടാണ് സനലിനെ ഡിവൈഎസ്‍പി തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
അതിനുശേഷമാണ് രാവിലെ പത്തരയോടെ ഡിവൈഎസ്‍പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് ഒളിവിൽ പോയ ഇയാള്‍ ഒൻപതുദിവസത്തിനുശേഷം കീഴടങ്ങുന്നതിനായി ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കങ്ങള്‍ നടന്നുവരികയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉടൻ അറിയണമെന്നും ദൈവം നൽകിയ ശിക്ഷാവിധിയാണിതെന്നും സനലിന്‍റെ കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും പ്രതികരിച്ചു. സമരം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.