ആപ്പ്ജില്ല

പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സനലിന്‍റെ ഭാര്യ

ഡിവൈഎസ്‌പിയെ സംരക്ഷിക്കുന്നത് പോലീസ് തന്നെയെന്ന് വിജി

Samayam Malayalam 7 Nov 2018, 3:34 pm
തിരുവനന്തപുരം: സനൽ കുമാറിന്റെ മരണം പോലീസ് അന്വേഷിക്കുന്നതിൽ വിശ്വാസമില്ലെന്ന് ഭാര്യ വിജി.കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ഡിവൈഎസ്‌പിയുമായുള്ള തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ചത്.
Samayam Malayalam sanal kumar


സനൽ കുമാറുമായി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടാക്കി സനലിനെ കൊലപ്പെടുത്തിയ ഡിവൈഎസ്‌പി ഹരികുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് വിജി ആവശ്യപ്പെട്ടു. ഡിവൈഎസ്‌പിക്ക് ഒളിവിൽ പോകാനുള്ള സൗകര്യം പോലീസ് തന്നെ ചെയ്തു കൊടുത്തെന്നും വിജി ആരോപിച്ചു.

തർക്കത്തിനിടെ ഡിവൈഎസ്‌പി സനൽ കുമാറിനെ കാറിന് മുന്നിലേക്ക് പിടിച്ചു തള്ളിയാണ് കൊലപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇലക്ട്രീഷ്യനായിരുന്ന സനൽ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഡിവൈഎസ്‌പിയുടെ കാറിന് മുന്നിലായി വാഹനം പാർക്ക് ചെയ്തു എന്നാരോപിച്ചാണ് തർക്കം ഉണ്ടായത്.

സനലിന്റെ മരണത്തെ തുടർന്ന് ഡിവൈഎസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.സനൽ കുമാർ തന്റെ വാഹനം അവിടെ നിന്ന് മാറ്റിയിട്ടെങ്കിലും ഡിവൈഎസ്‌പി ഹരികുമാർ പിന്നാലെയെത്തി സനാളിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകട ശേഷം പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കാണ് സനാളിനെ പോലീസ് കൊണ്ട് പോയതെന്നും ആരോപണമുണ്ട്. ഡിവൈഎസ്‌പി ഹരികുമാർ സനലിനെ ആശുപത്രിയിൽ എത്തിക്കാതെ അവിടെ നിന്നും രക്ഷപെട്ടു. ഹരികുമാർ ഇത് വരെ പോലീസിന് പിടി കൊടുത്തിട്ടില്ല.

സനലിന്റെ മരണത്തെ തുടർന്ന് ഡിവൈഎസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.സനൽ കുമാർ തന്റെ വാഹനം അവിടെ നിന്ന് മാറ്റിയിട്ടെങ്കിലും ഡിവൈഎസ്‌പി ഹരികുമാർ പിന്നാലെയെത്തി സനാളിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകട ശേഷം പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കാണ് സനാളിനെ പോലീസ് കൊണ്ട് പോയതെന്നും ആരോപണമുണ്ട്. ഡിവൈഎസ്‌പി ഹരികുമാർ സനലിനെ ആശുപത്രിയിൽ എത്തിക്കാതെ അവിടെ നിന്നും രക്ഷപെട്ടു. ഹരികുമാർ ഇത് വരെ പോലീസിന് പിടി കൊടുത്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്