ആപ്പ്ജില്ല

മരിച്ചുപോയവര്‍ക്കും രക്ഷയില്ല; 'പന്തളം അമ്മ'യുടെ പേരിൽ വ്യാജപ്രചരണം

പന്തളം അമ്മ എന്ന പേരിൽ പ്രചരിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രം വ്യാജം

Samayam Malayalam 27 Oct 2018, 1:32 pm
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരിൽ മരിച്ചുപോയവര്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്. 2017-ൽ മരിച്ചുപോയവരുടെ ചിത്രവും പേരും ഉപയോഗിച്ച് പന്തളം അമ്മ എന്ന പേരിൽ വ്യാജപ്രചരണം നടത്തിയിരിക്കുകയാണ് സംഘപരിവാര്‍. ''എന്റെ മകൻ ഇരിക്കുന്ന പുണ്യസ്ഥലം കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗുണംപിടിക്കാതെ പോവട്ടെ. മനസാ വാചാ കർമണാ ഇതിന്ന് കൂട്ട് നിന്നവരാരും ഗുണം പിടിക്കില്ല. സന്താന ലബ്ധിക്കായി അവർ ഉഴലും. രോഗങ്ങളാൽ അവരുടെ കുടുംബം നരകിക്കും. ഒരു അമ്മയുടെ ഹ്യദയം പോറ്റിയുള്ള ശാപ''മാണെന്നുമാണ് ചിത്രത്തിൽ ഇവരുടെ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.
Samayam Malayalam fake picture


എന്നാൽ പന്തളം അമ്മ എന്ന പേരിൽ പ്രചരിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രം വ്യാജം ആണെന്നും 2017-ൽ മരിച്ചുപോയൊരു സ്ത്രീയുടേതാണെന്നും ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. വർഗീയ വ്യാജ പ്രചാരങ്ങളിലൂടെ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്‍റെ പുതിയ ഇരയാണ് ഈ ചിത്രത്തിൽ പന്തളം അമ്മയായി കാണിച്ചിരിക്കുന്ന മരിച്ചുപോയ സ്ത്രീ.


സ്രാമ്പിക്കല്‍കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയായ ഇവർ 2017 നവംബര്‍ 27 നാണ് മരിച്ചത്. പന്തളം അമ്മയുടേതെന്ന പേരില്‍ ഇത് പല സംഘപരിവാര്‍ അനുകൂലികളും സോഷ്യൽമീഡിയയിൽ ഇന്നലെമുതൽ പ്രചരിപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള നീക്കമുണ്ടായിരിക്കുന്നത്.

നാമജപ യാത്രയില്‍ പങ്കെടുത്ത ഒരു എണ്‍പതുകാരനെ പോലീസ് തല്ലിചതയ്ക്കുന്നതായി അങ്കമാലിയിലെ ഒരു ഹര്‍ത്താൽ ദിനത്തിലെ ചിത്രം വച്ചും ഇവർ പ്രചരിപ്പിച്ചിരുന്നു. കണ്ണൂരിലെ ശബരിമല പ്രതിഷേധക്കാരുടെ ആകാശദൃശ്യമായി കാണിച്ച് ഇവർ പ്രചരിപ്പിച്ചത് കൊച്ചിയിൽ നടി സണ്ണി ലിയോണിയെത്തിയപ്പോള്‍ എത്തിയ ആള്‍ക്കൂട്ടത്തിന്‍റെ ചിത്രമായിരുന്നു. ശബരിമലയിലെ കാണിക്കപണം സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നതുള്‍പ്പെടെയുള്ള വ്യാജപ്രചരണങ്ങളുമുണ്ടായി. കഴിഞ്ഞ ആഴ്ച ഒരു പോലീസുകാരന്‍റെ ചിത്രം ഡി.വൈ.എഫ്.ഐ നേതാവാണെന്ന നിലയിലും പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് വന്നിട്ടുമുണ്ട്. ഈ ചിത്രം ഉപയോഗിച്ച് സംഘപരിവാറിനെതിരെ എഴുത്തുകാരി ശാരദകുട്ടി പോസ്റ്റ് ചെയ്തിരുന്ന കുറിപ്പും പിൻവലിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്