കൊച്ചി: മംഗലാപുരത്തുനിന്നും വിദഗ്ദ ചികിത്സയ്ക്കെത്തിച്ച കുഞ്ഞിനെതിരെ വർഗ്ഗീയ വിഷം തുപ്പി സംഘപരിവാർ പ്രവർത്തകൻ. എറണാകുളം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരം എന്നയാളാണ് കുഞ്ഞിനെതിരെ വർഗ്ഗീയ പരാമർശവുമായി രംഗത്തെത്തിയത്. "ചികിത്സ സർക്കാർ സൌജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്". എന്നായിരുന്നു ബിനിലിന്റെ പരാമർശം. ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ സൂചന നൽകുന്നുണ്ട്. കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിച്ചു. "തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതായി സംശയിക്കുന്നു". എന്നാണ് ഇതിന് ഇയാൾ നൽകുന്ന വിശദീകരണം.
അതേസമയം കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ് കുഞ്ഞ്. ശസ്ത്രക്രിയയുടെ കാര്യത്തിൽ ബുധനാഴ്ച വൈകിട്ടോടെ തീരുമാനമാകും.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു കുഞ്ഞുമായി ആംബുലൻസ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. വൈകിട്ട് നാലരയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അഞ്ചര മണിക്കൂറെടുത്താണ് 400 കിലോമീറ്റർ ആംബുലൻസ് താണ്ടിയത്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ട് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സയുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കും.
അതേസമയം കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ് കുഞ്ഞ്. ശസ്ത്രക്രിയയുടെ കാര്യത്തിൽ ബുധനാഴ്ച വൈകിട്ടോടെ തീരുമാനമാകും.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു കുഞ്ഞുമായി ആംബുലൻസ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. വൈകിട്ട് നാലരയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അഞ്ചര മണിക്കൂറെടുത്താണ് 400 കിലോമീറ്റർ ആംബുലൻസ് താണ്ടിയത്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ട് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സയുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കും.