കൊല്ലം: സോളാർ കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ആരോപണവുമായി കേരളാ കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ്. ആർ ബാലകൃഷ്ണ പിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ.
സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറാണ്. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ്കുമാറാണ് എന്നും മനോജ് കുമാർ ആരോപിച്ചു. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.
Also Read : പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത് വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രം; യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി
അടുത്തിടെയാണ് മനോജ് കുമാർ കേരളാ കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേർന്നത്. 'പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചത് ഗണേഷ് കുമാറും പി എയും ചേർന്നാണ്. കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അറിയാം. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മൻചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ല' മനോജ് കുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : Fact Check : കര്‍ഷകസമരത്തിൽ പഴയ ചിത്രങ്ങള്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ്
കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം രഹസ്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കുമെന്നും മനോജ് പറഞ്ഞതായി മാതൃഭൂമി ന്യൂസും റിപ്പോർട്ട് ചെയ്തു.
സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാറാണ്. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേഷ്കുമാറാണ് എന്നും മനോജ് കുമാർ ആരോപിച്ചു. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.
Also Read : പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത് വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രം; യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി
അടുത്തിടെയാണ് മനോജ് കുമാർ കേരളാ കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേർന്നത്. 'പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചത് ഗണേഷ് കുമാറും പി എയും ചേർന്നാണ്. കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അറിയാം. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മൻചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ല' മനോജ് കുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : Fact Check : കര്‍ഷകസമരത്തിൽ പഴയ ചിത്രങ്ങള്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ്
കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം രഹസ്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കുമെന്നും മനോജ് പറഞ്ഞതായി മാതൃഭൂമി ന്യൂസും റിപ്പോർട്ട് ചെയ്തു.